Sunday, March 27, 2011

ഇതും ഇസ്‌ലാമിന്‍റെ പേരില്‍!


സമാധാനം, ശാന്തി എന്നെല്ലാം അര്‍ത്ഥമുള്ള ഇസ്‌ലാം മതത്തെ പ്രതിനിധാനം ചെയ്യുന്ന 'മുസ്‌ലിം'കള്‍ ഇന്ന് ലോകത്തിനു മുമ്പില്‍ കാഴ്ച്ചവെക്കുന്ന ഇസ്‌ലാമിന്‍റെ‌ വികൃതവും നികൃഷടവുമായ രൂപത്തിന്‍റെ ഉദാഹരണമാണ് താഴെകാണുന്ന വീഡിയോ. അഹ്‌മദിയാ മുസ്‌ലിം ജമാഅത്തിന്‍റെ വിശ്വാസം സ്വീകരിച്ചു എന്ന ഒരേയൊരു കുറ്റത്തിന് മൂന്ന് അഹ്‌മദി യുവാക്കളെ അവരുടെ പള്ളിയില്‍ കയറി പൈശാചികമായ രീതിയില്‍ അടിച്ചു കൊല്ലുന്ന ഈ ദൃശ്യം ഏത് കഠിന ഹൃദയന്‍റെയും കരളലിയിക്കും.



ഇസ്‌ലാമിക അദ്ധ്യാപനങ്ങളെക്കുറിച്ച് വിവരമില്ലാത്താത്ത അവിവേകികളായ ജനങ്ങളുടെ അറിവുകേടായിക്കണ്ട് നിസ്സാരവല്ക്കരിക്കവുന്നതല്ല ഈ കൊടും ക്രൂരത. ആശയ സം‌വാദവും ചര്ച്ചയും നടത്തുന്നതില്‍നിന്നൊഴിഞ്ഞുമാറി, കാര്യബോധമില്ലാത്ത സാധാരണക്കാരില്‍ വിദ്വേഷം കുത്തിവെച്ച് ഇത്തരം ക്രൂരതകള്‍ക്ക് പ്രേരിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നത് മത പണ്ഡിതന്മാര്‍ തന്നെയാണ്. ഒരു മഹാ പണ്ഡിതന്‍റെ ഫത്‌വ കാണുക:




ഇസ്‌ലാമിന്‍റെ പേരില്‍ ഇത്തരം കൊലയ്ക്ക് പ്രേരിപ്പിക്കുന്നവരും കൊല്ലുന്നവരും ആദ്യം കൊലചെയ്യുന്നത് ഇസ്‌ലാമിനെത്തന്നെയാണെന്ന് ഇവര്‍ ഓര്‍ക്കുന്നില്ല!

Related Links

http://www.youtube.com/watch?v=SrDpJ1y8rgQ

http://thecult.info/blog/2011/02/11/thoughts-on-the-ahmadi-killings-in-indonesia/

http://www.thepersecution.org/world/indonesia/11/02/jg09a.html

http://www.unhcr.org/refworld/country,,,,IDN,,4d590d5f2,0.html



Monday, March 7, 2011

എന്‍റെ അച്ഛന്‍ - My Dad

പണ്ടെങ്ങോ കിട്ടിയ ഒരു സാധനമാണിത്. പ്രസക്തി നഷ്ടപ്പെടാത്ത ഒന്നായതുകൊണ്ട് മലയാളീകരിച്ച് ഇവിടെ ഇടുന്നു.

വിവിധ പ്രായത്തില്‍ ഒരു മകന്‍ അല്ലെങ്കില്‍ മകള്‍ അച്ഛനെക്കുറിച്ച് എങ്ങനെ ചിന്തിക്കുന്നു:

നാലു വയസ്സുള്ളപ്പോള്‍: എന്‍റെ അച്ഛന്‍ ഒരു മഹാനാണ്!
ആറു വയസ്സുള്ളപ്പോള്‍: എന്‍റെ അച്ഛന് എല്ലാകാര്യങ്ങളും അറിയാം.
പത്തു വയസ്സുള്ളപ്പോള്‍: എന്‍റെ അച്ഛന്‍ നല്ല ആളൊക്കെതന്നെ, പക്ഷേ, പെട്ടെന്നു ദേഷ്യം വരും. ബാബുവിന്‍റെ അച്ഛനെക്കാളും വിവരമുണ്ട് എന്‍റെ അച്ഛന്
പന്ത്രണ്ട് വയസ്സുള്ളപ്പോള്‍: ഞാന്‍ ചെറുതായിരുന്നപ്പോള്‍ എന്‍റെ അച്ഛന്‍ എന്നോട് എത്ര നല്ല നിലയിലായിരുന്നു പെരുമാറിയിരുന്നത്!
പതിനാറ് വയസ്സുള്ളപ്പോള്‍: എന്‍റെ അച്ഛന്‍ ഇക്കാലത്തൊന്നുമല്ല ജീവിക്കുന്നത്; തുറന്നു പറയട്ടേ, പുള്ളിക്ക് ഒന്നും അറിയില്ലെന്നേയ്.
പതിനെട്ടു വയസ്സുള്ളപ്പോള്‍: എന്‍റെ അച്ഛന്‍ അങ്ങേയറ്റം കിറുക്കനും മണ്ടനുമായിക്കൊണ്ടിരിക്കുകയാണ് കേട്ടോ.
ഇരുപതു വയസ്സുള്ളപ്പോള്‍:ആച്ഛനെ സഹിക്കാന്‍ കഴിയുന്നില്ല കേട്ടോ. എങ്ങനെ അമ്മ ഇങ്ങേരുടെ കൂടെ ജീവിക്കുന്നു അവോ!
ഇരുപത്തഞ്ച് വയസ്സുള്ളപ്പോള്‍: അച്ഛന്‍ എല്ലാ കാര്യത്തിനും തടസ്സം നില്‍ക്കുന്നു.... എനിക്കറിയില്ല എപ്പോഴാണ് ഇങ്ങേര്‍ക്ക് ലോകം മനസ്സികാകുക എന്ന്.
മുപ്പത് വയസ്സുള്ളപ്പോള്‍: എന്‍റെ മോനെ വളര്‍ത്തല്‍ ഭയങ്കര പാടു തന്നെ. ഞാനൊക്കെ ചെറുപ്പമായിരുന്നപ്പോള്‍ അച്ഛനെ എന്തു പേടിയായിരുന്നു.
നാല്പ്പത് വയസ്സുള്ളപ്പോള്‍: അച്ഛന്‍ എന്നെ എത്ര അച്ചടക്കത്തോടെയാണ് വളര്‍ത്തിയത്!  എങ്ങനെ അദ്ദേഹം മക്കളെ കൈകാര്യം ചെയ്തു എന്ന് എനിക്കിപ്പോള്‍ അത്ഭുതം തോന്നുന്നു!!
നാല്പ്പത്തഞ്ചു വയസ്സുള്ളപ്പോള്‍: അച്ഛന്‍ എങ്ങനെ ഞങ്ങളെ വളര്‍ത്തി വലുതാക്കി എന്ന് ഞാന്‍ അമ്പരക്കുന്നു
അമ്പതു വയസ്സുള്ളപ്പോള്‍: ഞങ്ങളെ വളര്‍ത്താന്‍ അച്ഛന്‍ ഒരുപാടു പ്രതിസന്ധികള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.... എനിക്കെന്‍റെ ചെറിയ മകനെപ്പോലും നിയന്ത്രി‍ക്കാന്‍ കഴിയുന്നില്ലല്ലോ?
അമ്പത്തഞ്ചു വയസ്സുള്ളപ്പോള്‍: അച്ഛന്‍ വളരെ ദീര്‍ഘ ദൃഷ്ടിയുള്ള ആളായിരുന്നു. ഒരുപാടു കാര്യങ്ങള്‍ ഞങ്ങ‍ള്‍ക്ക് വേണ്ടി അദ്ദേഹം പ്ലാന്‍ ചെയ്തിരുന്നു! വാര്‍ദ്ധക്യ ഘട്ടത്തില്‍ പോലും അദ്ദേഹത്തിനും കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ള ശേഷിയുണ്ടായിരുന്നു. അനുപമനും അതുല്യനുമായിരുന്നു അദ്ദേഹം!!
അറുപതു വയസ്സുള്ളപ്പോള്‍: എന്‍റെ അച്ഛന്‍ ശരിക്കും ഒരു മഹാനായിരുന്നു
കൂടുതല്‍ വര്‍ഷങ്ങള്‍ എടുക്കാതിരിക്കുക..
സമയാസമയയങ്ങളില്‍ കാര്യങ്ങള്‍ പ്രത്യക്ഷീകരിക്കുക...

ശുഭം



Tuesday, February 22, 2011

ആദര്‍ശനിഷ്ഠ!


"എത്രയോ ഉയര്‍ന്ന തലങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടതായിരുന്നു ജോണ്‍. ഉറച്ച ആദര്‍ശനിഷ്ഠമൂലം എത്രയോ അവസരങ്ങള്‍ അദ്ദേഹത്തിന് ഇല്ലാതെ പോയി."

-   അന്തരിച്ച എം. എ. ജോണിനെക്കുറിച്ച് വി. എം സുധീരന്‍ (കേരളകൗമുദി)




Monday, February 21, 2011

ഭരണവ്യവസ്ഥകളുടെ ഇസ്‌ലാമികമാനങ്ങള്‍


ദേശീയരാഷ്ട്രീയം പരിഗണിക്കുക്കുമ്പോള്‍ ഏറ്റവും പ്രധാന പ്രശ്നം ഏത്‌ വിധത്തിലുള്ള രാഷ്ട്രീയ സംവിധാനമാണ്‌ നന്‍മ അല്ലെങ്കില്‍ തിന്‍മ എന്നുള്ളതാണ്‌. ഒരു രാഷ്ട്രീയ വ്യവസ്ഥ പരാജയമാണെങ്കില്‍ ജനങ്ങളുടെ അസംതൃപ്തിക്കും ദുരിതത്തിനും കാരണം ആ വ്യവസ്ഥയില്‍ അന്തര്‍ലീനമായ തകരാറുകളാണോ അതല്ല മറ്റു വല്ല കാരണങ്ങളാണോ എന്ന കാര്യവും നാം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. വ്യവസ്ഥയോ അതല്ല അതിന്‍റെ നടത്തിപ്പുകാരോ ആരാണ്‌ കുറ്റവാളികള്‍? ധാര്‍മ്മിക ബോധമില്ലാത്തവരും സ്വാര്‍ത്ഥമതികളും അത്യാഗ്രഹികളും അഴിമതിക്കാരുമായ രാഷ്ട്രീയ നേതൃത്വം ജനാധിപത്യ മാര്‍ഗ്ഗത്തില്‍ അധികാരത്തിലേറിയത്‌ കൊണ്ട്‌ മാത്രം മാന്യനായ ഏകാധിപതിയേ ക്കാള്‍ സമൂഹത്തിന്‌ നന്‍മയും ക്ഷേമവും കൊണ്ടുവരുമോ?

അന്തര്‍ദേശീയ സമാധാനം സ്ഥാപിക്കുന്നതിനും ഉറപ്പ്‌ വരുത്തുന്നതിനും ഇസ്‌ലാമിന്‌ സമകാലീന രാഷ്ട്രീയക്കാരോട്‌ചില ഉപദേശങ്ങളുണ്ട്‌. മനുഷ്യന്‍റെ സകല പ്രവര്‍ത്തന രംഗങ്ങളിലും കേവല നീതി (Absolute Justice) നടപ്പിലാക്കുന്നതില്‍ സ്‌ലാം അസാധാരണമായ രീതിയില്‍പ്രാധാന്യം കല്‍പിക്കുന്നു. രാഷ്ട്രീയരംഗവും ഇതില്‍നിന്നൊഴിവല്ല.

ഏതൊരു രാഷ്ട്രീയ വ്യവസ്ഥക്കെ തിരെയും അടച്ചാക്ഷേപമില്ല

എല്ലാറ്റിനും ബദലായിക്കൊണ്ട്‌ മാതൃകാപരമായ ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലക്ക്‌ സ്‌ലാം ഒന്നും മുന്നോട്ടു വെക്കുന്നില്ല എന്ന നിരീക്ഷണത്തോടെയാണ്‌ നാം ഇവിടെ ആരംഭിക്കുന്നത്‌.

ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികളുള്ള ഒരു ജനാധിപത്യ വ്യവസ്ഥയെക്കുറിച്ച്‌ ഖുര്‍‌ആന്‍ പറയുന്നുണ്ട്‌ എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പക്ഷേ, ആ ഒരു വ്യവസ്ഥ മാത്രമല്ല സ്‌ലാംമുന്നോട്ടു വെക്കുന്നത്‌. ഭൂമുഖത്തെ എല്ലാ മേഖലയിലും സമൂഹങ്ങളിലും ഒരേയൊരു ഭരണ മാതൃക അതിന്‍റെ പ്രായോഗികതയെ പരിഗണിക്കാതെ മുന്നോട്ടുവെക്കുക എന്നത്‌ ഒരു സാര്‍വ്വജനീന മതത്തിന്‍റെ അടിസ്ഥാന സവിശേഷതയായിരിക്കാന്‍സാധ്യതയില്ല.

ജനാധിപത്യത്തിന്‍റെ പരമസാക്ഷാല്‍ക്കാരമായ കുറ്റമറ്റ സിവില്‍ ഭരണസമ്പ്രദായം എന്ന നിലക്ക്‌ ലോകത്തിലെ ഏറ്റവും പുരോഗമിച്ച രാജ്യങ്ങളില്‍ വരെ ജനാധിപത്യ സമ്പ്രദായം വേണ്ടവിധത്തില്‍ വികസിച്ചിട്ടില്ല. മുതലാളിത്തത്തിന്‍റെ ഉദയമുണ്ടായിട്ടും അവിടങ്ങളില്‍ ഏറ്റവും ഫലപ്രദമായ ഭരണസംവിധാനങ്ങള്‍ കെട്ടിപ്പടുത്തിട്ടും യഥാര്‍ത്ഥ ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പുകള്‍ അവിടെ നടത്തപ്പെടാറില്ല.

അഴിമതിയുടെ വളര്‍ച്ചയും മാഫിയാ സംഘങ്ങളുടെ രംഗപ്രവേശനവും മറ്റു സമ്മര്‍ദ്ദ ഗ്രൂപ്പുകളുടെ ഇടപെടലുകളും ഇതിന്‌ പുറമെയാണ്‌. അതുകൊണ്ട്‌ ജനാധിപത്യം വികസിത രാജ്യങ്ങളില്‍പോലും സുരക്ഷിതമായ കരങ്ങളിലല്ല വര്‍ത്തിക്കുന്നത്‌ എന്ന്‌ ഏതൊരാള്‍ക്കും എളുപ്പത്തില്‍ പറയാന്‍ സാധിക്കും. അങ്ങനെ വരുമ്പോള്‍ എങ്ങനെ അത്‌ മൂന്നാം ലോകത്തിന്‌ യോജിച്ചതായിത്തീരും? അതായത്‌ പാശ്ചാത്യ ജനാധിപത്യം ആഫ്രിക്ക, ഏഷ്യ, തെക്കനമേരിക്കന്‍രാജ്യങ്ങള്‍, ഇസ്‌ലാമിക രാഷ്ട്രങ്ങള്‍ എന്ന്‌ വിളിക്കപ്പെടുന്ന രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നിലനില്‍ക്കാന്‍ കഴിയും എന്ന വാദം അയഥാര്‍ത്ഥവും തികച്ചും പൊള്ളയായതുമായ അവകാശവാദം മാത്രമാണ്‌. എന്‍റെ അഭിപ്രായത്തില്‍ ഇസ്‌ലാമികാദ്ധ്യാപനങ്ങള്‍ ലോകത്തിലെ ഒരു രാഷ്ട്രീയ ഭരണസമ്പ്രദായത്തേയും നിഷേധിക്കുന്നില്ല. സ്‌ലാം അത്‌ ജനങ്ങളുടെ ഹിതത്തിനും ചരിത്രപരമായി അതാത്‌ രാജ്യത്ത്‌ രൂഢമൂലമായിട്ടുള്ള പാരമ്പര്യങ്ങള്‍ക്കും വിട്ടുകൊടുക്കുന്നു. സ്‌ലാം ഒരു ഭരണവ്യവസ്ഥയുടെയും രൂപമെന്തായിരിക്കണമെന്നതില്‍ ഊന്നല്‍ കൊടുക്കുന്നില്ല. പകരം, ഭരണം എങ്ങനെ നിര്‍വ്വഹിക്കുന്നു എന്നതിലാണ്‌ ശ്രദ്ധിക്കുന്നത്‌. ഇസ്‌ലാമിക മൂല്യങ്ങളെ സാക്ഷാല്‍ക്കരിക്കുന്ന രീതിയില്‍ പൌരന്‍മാരോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്ന ഏതൊരു ഭരണവ്യവസ്ഥക്കും, അത്‌ ഫ്യൂഡലിസമോ ജനാധിപത്യമോ ഏകാധിപത്യമോ എന്തുമാകട്ടെ, ഇസ്‌ലാമികമായി അതിന്‌ സാധുതയുണ്ട്‌.

രാജഭരണം

ഒരു രാഷ്ട്രീയ വ്യവസ്ഥ എന്ന നിലക്ക്‌ യാതൊരുവിധ കുറ്റപ്പെടുത്തലിനും കുറിമാനമാകാതെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ രാജഭരണത്തെപ്പറ്റി വിശുദ്ധഖുര്‍ആന്‍ പ്രതിപാദിക്കുന്നു.

ഒരു ഇസ്രായേലീ പ്രവാചകന്‍ ഇസ്രായേലികളുടെ താലൂത്ത്‌ രാജാവിനെ അനുസ്മരിക്കുന്നത്‌ ഇപ്രകാരമാ ണ്‌:

"അല്ലാഹു താലൂത്തിനെ നിങ്ങള്‍ക്ക്‌ രാജാവായി നിശ്ചയിച്ചിരിക്കുന്നുവെന്ന്‌ അവരുടെ പ്രവാചകന്‍ അവരോടു പറഞ്ഞു. അപ്പോള്‍ അവര്‍ചോദിച്ചു. "രാജാധികാരത്തിനുള്ള അര്‍ഹത അദ്ദേഹത്തെക്കാള്‍ ഞങ്ങള്‍ക്കുണ്ടായിരിക്കെ എങ്ങനെയാണ്‌ അദ്ദേഹത്തിനു ഞങ്ങളുടെ മേല്‍ ആധിപത്യം ലഭിക്കുക? അദ്ദേ ഹത്തിന്‌ ധനസമൃധിയും നല്‍കപ്പെട്ടിട്ടില്ലല്ലോ?” അദ്ദേഹം (അവരുടെ പ്രവാ ചകന്‍) പറഞ്ഞു: "നിശ്ചയമായും അല്ലാഹു അദ്ദേഹത്തെ നിങ്ങളേക്കാള്‍ ശ്രേഷ്ഠനാക്കുകയും അദ്ദേഹത്തിന്‌ (അവന്‍) വിശാലമായ പാണ്ഡിത്യവും ശരീരബലവും നല്‍കുകയും ചെയ്തിട്ടുണ്ട്‌. അല്ലാഹു ഇഛിക്കുന്നവര്‍ക്ക്‌ അവന്‍ തന്‍റെ ആധിപത്യം നല്‍കുന്നു. അല്ലാഹു വിശാലതയുള്ളവനും സര്‍വ്വജ്ഞനുമാകുന്നു. (2:248).

രാജാധിപത്യം എന്നത്‌ വിശാലാര്‍ത്ഥത്തില്‍ ജനങ്ങള്‍ തന്നെയാണ്‌ രാജാക്കന്‍മാര്‍ എന്ന രീതിയിലാണ്‌ ഖുര്‍ആന്‍ ഒരുസ്ഥലത്ത്‌ പറയുന്നത്‌.

"മൂസാ തന്‍റെ ജനതയോട്‌ പറഞ്ഞ സന്ദര്‍ഭം (ഓര്‍ക്കുക): എന്‍റെ ജനമേ! നിങ്ങളില്‍ (അല്ലാഹു) പ്രവാചകന്‍മാരെ നിശ്ചയിക്കുകയും നിങ്ങളെ രാജാക്ക ന്‍മാരാക്കുകയും സമുദായങ്ങളില്‍ ആര്‍ക്കും നല്‍കിയിട്ടില്ലാത്തതായ അനുഗ്രഹങ്ങള്‍ നിങ്ങള്‍ക്കു നല്‍കുകയും ചെയ്തപ്പോള്‍ അല്ലാഹു നിങ്ങള്‍ക്ക്‌ പ്രദാനം ചെയ്ത അവന്‍റെ അനുഗ്രഹത്തെ ഓര്‍ക്കുക." (5:21)

ദേശങ്ങളെ പിടിച്ചടക്കിക്കൊണ്ട്‌ രാജാധിപത്യം സൃഷ്ടിക്കപ്പെടുന്നതും വികസിപ്പിക്കപ്പെടുന്നതും പൊതുവേ ഖുര്‍ആന്‍ അവമതിപ്പോടെയാണ്‌ കാണുന്നത്‌. ബല്‍ഖീസ്‌ രാജ്ഞി തന്‍റെ ഉപദേശകന്‍മാരോട്‌ പറഞ്ഞ ഒരു വചനം ഖുര്‍ആന്‍ രേഖെപ്പടുത്തിയത്‌ ഇങ്ങനെയാണ്‌. “അവള്‍ പറഞ്ഞു: രാജാക്കന്‍മാര്‍ ഒരു നാട്ടില്‍ പ്രവേശിച്ചാല്‍ അവരതിനെ തകര്‍ത്തുകളയുകയും ആ നാട്ടുകാരിലെ മാന്യന്‍മാരെ നിന്ദ്യരാക്കുകയും ചെയ്യും. അവര്‍ അങ്ങനെ തന്നെയാണ്‌ ചെയ്യുക." (27:35)

ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടുമാരേയോ, പ്രധാനമന്ത്രിമാരേയോ പോലെ രാജാക്കന്‍മാരിലും നല്ലവരും മോശക്കാരും ഉണ്ടാവാം. എന്നാല്‍ വിശുദ്ധഖുര്‍ആനില്‍ ദൈവത്താല്‍ നിയോഗിതരായ ചില രാജാക്കന്‍മാരെപ്പറ്റി പറയുന്നു. സുലൈമാന്‍ (അ) രാജാവിനെ പോലുള്ളവരാണവര്‍. യഹൂദികളും ക്രിസ്ത്യാനികളും കരുതുന്നത്‌പോലെ അദ്ദേഹം രാജാവ്‌ മാത്രമായിരുന്നില്ല. ഖുര്‍ആന്‍ അനുസരിച്ച് അദ്ദേഹം അല്ലാഹുവിന്‍റെ പ്രവാചകന്‍ കൂടിയായിരുന്നു. ഇതില്‍ നിന്നു മനസ്സിലാ ക്കാവുന്നത്‌ ചിലപ്പോള്‍ പ്രവാചകത്വപദവിയും ഭരണാധികാരവും ഒരേ വ്യക്തിയില്‍തന്നെ സമ്മേളിക്കുമെന്നാണ്‌. അവരുടെ ഭരണപരമായ പരമാധികാരത്വം ദൈവത്തില്‍ നിന്നു നേരിട്ട്‌ ലബ്ധമാവുന്നതാണ്‌.

മറ്റൊരു രീതിയിലുള്ള പരമാധികാരത്വം ഖുര്‍ആനില്‍ പ്രതിപാദിച്ചത്‌ പ്രവാചകത്വം മുഖേന ലഭിക്കുന്നതാണ്‌. താഴെ പറയുന്ന വചനത്തില്‍ഇക്കാര്യം വ്യക്തമാവുന്നു.

"വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിക്കുക, (അവന്‍റെ) ദൂതനെയും; നിങ്ങളില്‍ നിന്നുള്ള അധികാരസ്ഥരേയും അനുസരിക്കുക. പിന്നെ നിങ്ങള്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ അന്യോന്യം ഭിന്നിച്ചാല്‍ അത്‌ അല്ലാഹു വിങ്കലേക്കും (അവന്‍റെ) ദൂതങ്കലേക്കും (തീരുമാനത്തിനായി) ഏല്‍പിക്കുക. നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍. അതാണ്‌ ഏറ്റവും ഉത്തമമായതും ഏറ്റവും ഗുണപര്യവസായിയും (4:60)
ഈ ഖുര്‍ആന്‍ വചനങ്ങള്‍ നാം തിരഞ്ഞെടുത്തത്‌ ഭരണാധികാരികളുടെ തരംതിരിവിന്‌ വേണ്ടി മാത്രമല്ല. ഖുര്‍ആന്‍റെ അടിസ്ഥാനത്തില്‍ ജനാധിപത്യ സമ്പ്രദായം എല്ലായ്പ്പോഴും ശരിയായിരിക്കണമെന്നില്ല എന്ന്‌ സമര്‍ത്ഥിക്കാന്‍ കൂടിയാണ്‌. ജനങ്ങളുടെ മൃഗീയ ഭൂരിപക്ഷത്തിന്‌ ചിലപ്പോള്‍ ഒരു വ്യക്തിയിലെ മഹത്വമാര്‍ന്ന നേതൃത്വഗുണങ്ങള്‍ കണ്ടെത്തുവാന്‍ സാധ്യമായില്ല എന്ന്‌ വരും. നേതൃഗുണമുള്ള ഒരാള്‍ ഭരണാധികാരിയായി സ്വയം അധികാരസ്ഥനായാല്‍ ജനങ്ങള്‍ ആ നിയമനത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്യും. എല്ലാ രാഷ്ട്രീയ മാനദണ്ഡവുമനുസരിച്ച്‌ അദ്ദേഹത്തിന്‍റെ നിയമനം ഏകാധിപത്യമാണെന്ന്‌ മുറവിളിയുയരും. ഇത്തരം തീരുമാനങ്ങള്‍ ജനഹിതത്തിനെതിരായിരിക്കാം. പക്ഷേ, ജനങ്ങളുടെ താല്‍പര്യത്തിനെതിരാകണമെന്നില്ല. ജനകീയ ജനാധിപത്യത്തിന്‍റെ ഒരു ആന്തര ദൌര്‍ബല്യമെന്താണെന്ന്‌ വെച്ചാല്‍, ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ രൂപീകരിക്കുന്നത്‌ ബഹിര്‍ഭാഗസ്ഥമായ പുറംമോടികളില്‍ ആകൃഷ്ടരായും, തൊട്ടടുത്ത്‌ നടന്ന സംഭവങ്ങളെ വിലയിരുത്തിക്കൊണ്ടുമാണ്‌. അവരുടെ ആത്യന്തികമായ നന്‍മക്ക്‌ യോജിച്ച രീതിയില്‍ തികച്ചും യോഗ്യനായ ഒരാളെ കണ്ടെത്തുന്നതില്‍ അവരുടെ വിധിയെഴുത്ത്‌ പരാജയപ്പെടുകയും ചെയ്യുന്നു. ദൈവത്തിന്‍റെ സ്നേഹത്തിന്‌ പാത്രമായ ജനങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ നമുക്ക്‌ ബോദ്ധ്യമാവുന്ന ഒരു കാര്യം, ആ ജനതയ്ക്ക്‌ രാഷ്ട്രീയ അതിജീവനത്തിന്‍റെ സമയം ആഗതമായാല്‍ ദൈവികമായ ഇടപെടലുകള്‍ ഉണ്ടാവുന്നുഎന്നാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ദൈവം തന്‍റെ അഭീഷ്ടത്തിനനുസരിച്ചുള്ള ഒരു ഭരണാധികാരിയെ അല്ലെങ്കില്‍ നേതാവിനെ അവന്‍റെ കരങ്ങളാല്‍ തന്നെ നിയോഗിക്കുന്നു. ഇതില്‍ നിന്നു എല്ലാ ഭരണാധികാരികളും നേതാക്കന്‍മാരും ദിവ്യമായ രീതിയില്‍ അധികാരമുള്ളവരാണെന്ന്‌ അര്‍ത്ഥമില്ല. ഇത്‌ മധ്യകാലഘട്ടത്തിലെ ഒരു ക്രിസ്തീയ ദുര്‍ധാരണയാണ്‌. ഖുര്‍ആനുമായി അതിന്നു ബന്ധമില്ല. ഉദാഹര ണത്തിന്‌ റിച്ചാര്‍ഡ്‌ രാജാവിന്‍റെ വിലാപം ഷേക്സ്പിയര്‍ വര്‍ണ്ണിച്ചത്‌ നോക്കുക: “Not all the water in the rough rude sea
Can wash the balm off from an anointed king”
പ്രക്ഷു്ധമായ ഈ സമുദ്രജലമഖിലം കൊണ്ടും ദൈവത്താല്‍ അഭിഷി ക്തനായ രാജാവിന്‍റെ ലേപന തൈലം കഴുകിക്കളയാന്‍ പറ്റില്ല" (ഷേക്‌ സ്പിയര്‍)

ജനാധിപത്യത്തിന്‍റെ നിര്‍വ്വചനം

ഗ്രീക്ക്‌ മൂലാര്‍ത്ഥം കൂടാതെ ജനാധിപത്യ സങ്കല്‍പത്തെ സംബന്ധിച്ചുള്ള അബ്രഹാം ലിങ്കന്‍റെ നിര്‍വ്വചനം ഇപ്രകാരമാണ്‌. "ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരെഞ്ഞടുക്കപ്പെട്ട ജനങ്ങളുടെഗവണ്മെന്‍റ്" ഈ നിര്‍വ്വചനം ആവര്‍ത്തനം കൊണ്ട്‌ വിരസമാണെങ്കിലും അപൂര്‍വ്വമായി മാത്രമേ പൂര്‍ണാര്‍ത്ഥത്തില്‍ ലോകത്ത്‌ പ്രയുക്തമായിട്ടുള്ളൂ. ഈ നിര്‍വ്വചനത്തിലെ 'ജനങ്ങള്‍ക്ക്‌ വേണ്ടി' എന്ന ഭാഗം അവ്യക്തവും സാര്‍വ്വത്രികമായി അപകടം നിറഞ്ഞതുമാണ്‌. പൂര്‍ണമായ ആത്മവിശ്വാസത്തോടെ ‘ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ള' ഗവണ്മെന്‍റ് എന്ന്‌ നമുക്ക്‌ എങ്ങനെ പറയാന്‍ കഴിയും? ഭൂരിപക്ഷത്തിന്‍റെതായ ഭരണസമ്പ്രദായത്തില്‍ 'ജനങ്ങള്‍ക്ക്‌ വേണ്ടി' എന്ന സങ്കല്‍പം വളരെ അപൂര്‍വ്വമായി മാത്രമേ പ്രായോഗികമാവാറുള്ളൂ. ഭൂരിപക്ഷത്തിനു വേണ്ടിയുള്ളതാണ്‌ ആ ഭരണ സമ്പ്രദായം. അവശേഷിക്കുന്ന ന്യൂനപക്ഷത്തിന്‌ വേണ്ടിയുള്ളതല്ല.

ഒരു ജനാധിപത്യക്രമത്തില്‍ കേവല ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു നിര്‍ണ്ണായക തീരുമാനമെടുക്കല്‍ അസാധ്യമാണ്‌. എന്നാല്‍ കണക്കുകളും വസ്തുതകളും വെച്ച്‌ തലനാരിഴ കീറി വിശകലനം ചെയ്താല്‍ ആ തീരുമാനങ്ങള്‍ ജനാധിപത്യപരമായി അംഗീകാരമുള്ളതും ഭൂരിപക്ഷത്തിനുമേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്ന ന്യൂനപക്ഷത്തിന്‍റെ അഭിപ്രായമായിരിക്കുമെന്ന്‌ നിങ്ങള്‍ക്ക്‌ കണ്ടെത്താന്‍ സാധിക്കും. ജനാധിപത്യത്തിലെ അനേകം സംഭവ്യതകളിലൊന്ന്‌ ഭരിക്കുന്ന പാര്‍ട്ടി മിക്ക നിയോജക മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷത്തിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചുകൊണ്ട്‌ അധികാരത്തിലേറുന്നു എന്നതാണ്‌. മറ്റൊന്ന്‌, വോട്ടെടുപ്പ്‌ ദിവസം വോട്ടവകാശം രേഖപ്പെ ടുത്തിയവര്‍ മൊത്തം വോട്ടര്‍മാരേക്കാള്‍ വളരെ കുറച്ചുപേരായിരിക്കാം. ഈ വസ്തുതകള്‍ ഭരണത്തിലേറിയ കക്ഷിക്ക്‌ യഥാര്‍ത്ഥത്തില്‍ ഭൂരിപക്ഷം ഉണ്ടോ എന്ന കാര്യത്തെ സംബന്ധിച്ച്‌ സംശയം ജനിപ്പിക്കുന്നു. തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്ക്‌ ഭൂരിപക്ഷം ലഭിച്ചെങ്കില്‍തന്നെ അവരുടെ ഭരണ കാലയളവില്‍ മറ്റു പല കാര്യങ്ങളും സംഭവിക്കാം. പൊതുജനാഭിപ്രായം പെട്ടെന്ന്‌ ഭരണത്തിനെതിരായി മാറുകയാണെങ്കില്‍ നിലവിലുള്ള ഭരണകൂടം ജനങ്ങളുടെ യഥാര്‍ത്ഥ പ്രതിനിധിയാണെന്ന്‌ വരുന്നില്ല. അതായത്‌ ഗവണ്‍മെണ്റ്റിന്‍റെ മാറ്റം സ്വയംതന്നെ ജനങ്ങളുടെ അഭിപ്രായമാറ്റത്തിന്‍റെ പ്രകടനമാണല്ലോ. അപ്പോള്‍ അഭിപ്രായമാറ്റമുണ്ടായ ജനതയുടെ പ്രാതിനിധ്യം ഭരണകൂടത്തിനില്ല എന്നുവരുന്നു. സര്‍ക്കാര്‍ അതിന്‍റെ വോട്ടര്‍മാരുടെ ജനകീയ സമ്മതിയില്‍ നില്‍ക്കു മ്പോള്‍ പോലും ഗവണ്‍മെന്‍റ്‌ എടുക്കുന്ന ചില നിര്‍ണ്ണായക തീരുമാനങ്ങള്‍ക്ക്‌ ഭരിക്കുന്ന പാര്‍ട്ടിയുടെ ഭൂരിപക്ഷ സമ്മതി ഉണ്ടായിരിക്കണമെന്നില്ല. ഭരിക്കുന്ന പാര്‍ട്ടിയിലെ മിക്ക അംഗങ്ങളും ഭൂരിപക്ഷാഭിപ്രായവുമായി എല്ലായ്പ്പോഴും ഹൃദയാത്മനാ യോജിപ്പുള്ളവരായിരിക്കില്ല. അവര്‍ പാര്‍ട്ടിയോടുള്ള വിധേയത്വത്തിന്‌ എതിരായി വോട്ട്‌ രേഖപ്പെടുത്തിയെന്നും വരാം. ഭരിക്കുന്ന പാര്‍ട്ടിയിലെ അഭിപ്രായ വ്യത്യാസം വര്‍ദ്ധിച്ച് പ്രതിപക്ഷ പാര്‍ട്ടിയേക്കാള്‍ അധികമാവുമ്പോള്‍ ഭൂരിപക്ഷ അഭിപ്രായം എന്ന്‌ പറയപ്പെടുന്നത്‌ വാസ്തവത്തില്‍ ന്യൂനപക്ഷാഭിപ്രായമായി മാറുന്നു. അത്തരം അഭി പ്രായങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്നു.

ജനങ്ങള്‍ക്ക്‌ വേണ്ടി നല്ലതാണെന്ന്‌ കരുതപ്പെടുന്ന സങ്കല്‍പങ്ങള്‍ കാലാകാലങ്ങളിലായി മാറ്റത്തിന്‌ വിധേയമാണെന്ന കാര്യവും നാം കണക്കിലെടുക്കേണ്ടതുണ്ട്‌. ചില കേവല ധാര്‍മ്മിക മൂല്യങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ ജനങ്ങള്‍ക്ക്‌ വേണ്ടി ഒരു കാര്യം നല്ലതാണെന്ന്‌ കരുതി തീരുമാനമെടുക്കുകയോ അതല്ല, ചുരുങ്ങിയത്‌ പാര്‍ട്ടിയുടെ അഭിപ്രായമനുസരിച്ച്‌ നല്ലതേതാണെന്ന്‌ തീരുമാനിക്കുകയോ ചെയ്യുമ്പോള്‍ നയരൂപീകരണങ്ങള്‍ സ്ഥിരമായി മാറ്റേണ്ടി വരും. ഇന്ന്‌ നല്ലതാണെന്ന്‌ കാണുന്നത്‌ നാളെ ചീത്തയാണെന്ന്‌ വരാം. അതിന്‍റെ പിറ്റേന്ന്‌ വീണ്ടും നല്ലതാണെന്നും കണ്ടേക്കാം.

ഇത്ര വിപുലമായ തോതില്‍ അര നൂറ്റാണ്ടുകാലം കമ്മ്യൂണിസം പരീക്ഷണം നടത്തിയത്‌ ആത്യന്തികമായി 'ജനങ്ങള്‍ക്ക്‌ വേണ്ടി' എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു. എല്ലാ സോഷ്യലിസ്റ്റ്‌ രാഷ്ട്രങ്ങളും ഏകാധിപതികളായിരുന്നില്ല എന്ന്‌ നാമോര്‍ക്കണം.

സോഷ്യലിസ്റ്റ്‌ രാഷ്ട്രങ്ങളും ജനാധിപത്യ രാഷ്ട്രങ്ങളും തമ്മിലുള്ള വേര്‍തിരിവ്‌രേഖ ജനങ്ങളാല്‍ തിരെഞ്ഞടുക്കപ്പെട്ട ഗവണ്‍മെന്‍റ്‌ എന്നതാണെങ്കില്‍ അത്‌ വളരെ നേരിയതും ചിലപ്പോള്‍ നിലനില്‍ക്കാത്തതുമാണ്‌. ലോകത്തിലെ എല്ലാ സോഷ്യലിസ്റ്റ്‌ രാഷ്ട്രങ്ങളിലുമുള്ള ഭരണകൂടങ്ങളും ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടല്ല അധികാരത്തില്‍ വന്നത്‌ എന്ന്‌ പറഞ്ഞ്‌ ആര്‍ക്കെങ്കിലും അതിനെ കുറ്റപ്പെടുത്താന്‍ കഴിയുമോ? തീര്‍ച്ചയായും ഏകാധിപത്യ രാജ്യങ്ങളില്‍ സ്ഥാനാര്‍ത്ഥികളില്‍ നിന്നു പൊതുജനങ്ങള്‍ക്ക്‌ ഇഷ്ടാനുസരണം തിരഞ്ഞെടുക്കാനാവും. പക്ഷേ, അവരാഗ്രഹിക്കുന്ന ആളുകളെ തിരഞ്ഞെ ടുക്കാനുള്ള അവസരം വളരെ പരിമിതമായിരിക്കും. ചുരുക്കും ചില രാജ്യ ങ്ങളൊഴിച്ച്‌, പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലും ഇത്തരത്തില്‍ ജനങ്ങള്‍ക്ക്‌ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രത്തെ പരിമിതപ്പെടുത്തിക്കൊണ്ട്‌ ചില തന്ത്രങ്ങളും ചരടുവലികളും നടക്കാറുണ്ട്‌.

ചുരുക്കത്തില്‍, ലോകത്തിലെ മിക്ക ദേശങ്ങളിലും ജനാധിപത്യത്തിന്‌ സര്‍വ്വത്ര സ്വാതന്ത്യ്രം നല്‍കപ്പെട്ടിട്ടില്ല. 'ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെടുന്ന ഗവണ്‍മെന്‍റ്‌ എന്ന സങ്കല്‍പം വളരെ പരിമിതമായ തോതിലെ സാക്ഷാത്ക്കരിക്കപ്പെടുന്നുള്ളൂ. തിരഞ്ഞെടുപ്പ്‌കൃത്രിമം, കുതിരക്കച്ചവടം, പോലീസിനെ ഉപയോഗിച്ച്‌ ഭീതിപരത്തിയുള്ള ഭരണം മുതലായ അഴിമതികളിലൂടെ ജനാധിപത്യത്തിന്‍റെ സത്തയും ചൈതന്യവും ശോഷിച്ചു പോയിരിക്കുന്നു. അന്തിമ വിശകലനത്തില്‍ വളരെ കുറഞ്ഞ തോതിലേ ജനാധിപത്യം പ്രാവര്‍ത്തികമാകുന്നുള്ളൂ എന്ന്‌പറയാം.

ജനാധിപത്യത്തിന്‍റെ ഇസ്‌ലാമിക നിര്‍വ്വചനം

വിശുദ്ധ ഖുര്‍ആന്‍റെ അഭിപ്രായപ്രകാരം ജനങ്ങള്‍ക്ക്‌ അവര്‍ക്ക്‌ അനുയോജ്യമായ ഏതൊരു രാഷ്ട്രീയ വ്യവസ്ഥയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രമുണ്ട്‌. ജനാധിപത്യം, ഏകാധിപത്യം, ഗോത്രിയ ഭരണം, ഫ്യൂഡലിസം മുതലായവ ജനങ്ങളുടെ പാരമ്പര്യമനുസരിച്ച്‌ അവരുടെ സമ്മതപ്രകാരം അനുവദിക്കപ്പെടേണ്ടതാണ്‌. എന്നിരുന്നാലും വിശുദ്ധഖുര്‍ആന്‍ ജനാധിപത്യ സമ്പ്രദായമാണ്‌ ഇഷ്ടപ്പെടുന്നതും ശുപാര്‍ശ ചെയ്യുന്നതുമെന്ന്‌ കാണാം. മു സ്‌ലിംകള്‍ക്ക്‌ ഒരു ജനാധിപത്യ വ്യവസ്ഥയാണ്‌ ഖുര്‍ആന്‍ ഉപദേശിക്കുന്നത്‌. അതാകട്ടെ ഇന്നത്തെ പാശ്ചാത്യ രീതിയിലുളളതല്ല. ജനാധിപത്യത്തിന്‌ ഇസ്‌ലാംപൊള്ളയായ നിര്‍വ്വചനം നല്‍കുന്നില്ല. അത്‌ പരമപ്രധാനമായ ആദര്‍ശങ്ങള്‍ക്കാണ്‌ ഊന്നല്‍ നല്‍കുന്നത്‌. ബാക്കി ജനങ്ങള്‍ക്ക്‌ വിടുകയും ചെയ്യുന്നു. അത്‌ പിന്തുടര്‍ന്നാല്‍ അവര്‍ക്ക്‌ ഗുണകരമാണ്‌. അതില്‍ നിന്ന് അകന്ന്‌ പോയാല്‍ സര്‍വ്വനാശവും.

ഇസ്‌ലാമിക ജനാധിപത്യത്തിന്‍റെ രണ്ട്‌ നെടുംതൂണുകള്‍

1. ജനാധിപത്യ പ്രക്രിയകള്‍ വിശ്വസ്തതയുടെയും സത്യസന്ധതയുടെയും അടിസ്ഥാനത്തിലായിരിക്കണം.

നിങ്ങള്‍ നിങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തുമ്പോള്‍ നിങ്ങളെ ദൈവം നോക്കി പാര്‍ത്തുകൊണ്ടിരിക്കുവെന്നും, നിങ്ങള്‍ നിങ്ങളുടെ വോട്ടവകാശം രേഖപ്പെടുത്തിയതിന്‌ ദൈവത്തിനു മുന്നില്‍ ഉത്തരം പറയേണ്ടി വരുമെന്നുമാണ്‌ സ്‌ലാം പഠിപ്പിക്കുന്നത്‌. രാജ്യ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിയുന്ന ഏറ്റവും യോഗ്യനായ ആള്‍ക്ക്‌ ആയിരിക്കണം നാം വോട്ട്‌ നല്‍കേണ്ടത്‌. ഈ പ്രഖ്യാപനപ്രകാരം വോട്ടവകാശമുള്ള ഒരാള്‍ സാഹചര്യമനുവദിക്കുകയാണെങ്കില്‍ നിര്‍ബന്ധമായും വോട്ടിംഗില്‍ പങ്കെടുക്കേണ്ടതാണ്‌.

2. ഭരണകൂടങ്ങള്‍ കേവല നീതിയിലധിഷ്ഠിതമായി പ്രവര്‍ത്തിക്കണം.

ഇസ്‌ലാമിക ജനാധിപത്യത്തിന്‍റെ രണ്ടാമത്തെ നെടുംതൂണ്‍ നിങ്ങള്‍ എപ്പോഴെല്ലാം തീരുമാനമെടുക്കുന്നുവോ അപ്പോഴെല്ലാം കേവല നീതി ഉയര്‍ത്തിപ്പിടിക്കുക. മതപരമോ, രാഷ്ട്രീയമോ, സാമൂഹികമോ സാമ്പത്തികമോ ഏതൊരു കാര്യമായിക്കൊള്ളട്ടെ, കേവല നീതിയുടെ കാര്യത്തില്‍ ആരുമായും നിങ്ങള്‍ രാജിയാവാന്‍ പാടില്ല. ഗവണ്‍മെണ്റ്റിന്‍റെ രൂപവത്ക്കരണത്തിനുശേഷവും പാര്‍ട്ടിക്കുള്ളിലെ വോട്ടിങ്ങിലും നീതിയുടെ പക്ഷത്ത്‌ ഉറച്ച്‌നില്‍ക്കുക. വിഭാഗീയമായ താല്‍പര്യങ്ങളോ രാഷ്ട്രീയ പരിഗണനയോ യാതൊന്നും തന്നെ നിങ്ങളുടെ അഭിപ്രായ രൂപീകരണത്തെ സ്വാധീനിക്കാന്‍ പാടുള്ളതല്ല. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ നിലപാടില്‍ നിന്നുകൊണ്ട്‌ ആത്മാര്‍ത്ഥമായ പ്രതിബദ്ധതയോടെ എടുക്കുന്ന എല്ലാ തീരുമാനങ്ങളും ജനങ്ങളുടെതും, ജനങ്ങളാലുള്ളതും, ജനങ്ങള്‍ക്ക്‌ വേണ്ടിയുള്ളതുമായിരിക്കും.

(Islam's Response to Contemporary Issues എന്ന പുസ്തകത്തില്‍ നിന്ന്‌)

Wednesday, February 9, 2011

Murder in God's name





INDONESIANS are reeling from one of their country’s most awful incidents of religious violence in years. It happened on February 6th, in a village in Banten, the western end of Java, not far from Jakarta, a district where strictly Islamist parties poll well. Out of keeping with the more usual pattern of Muslim-versus-Christian attacks, this was a mob attack by Muslims against men who claimed to be their own fellows: members of a Islamic sect called the Ahmadiyah.

Three Ahmadis were killed and five seriously injured in a frenzy of violence: footage of the assault was deemed too graphic to be shown on Indonesian TV news, which tends to have a fairly high tolerance for the stuff. Instead the footage is circulating on the internet, if you have the stomach. Indonesians are asking what could have motivated religious people to commit such a barbaric act (“sadistic” is a word being bandied around)—and why the police were so feeble in their attempts to stop it.
Nerves have been frayed further by another spate of religious violence, first reported this morning. Elsewhere in Java a Muslim mob burned down two Christian churches, all the while calling for the death penalty to be brought against a Christian man whom they accused of blaspheming against Islam. They were apparently unsatisfied by the judgment of a court, which had already given him the harshest sentence available (five years in jail) for distributing leaflets that insulted Islam. This sort of mob violence is not rare enough.
But Sunday’s lynching was something on a different scale entirely. These murders were aimed at the sect itself. Ahmadiyah was established in India in 1889; modern Ahmadis believe that their founder, Mirza Ghulam Ahmad, was a prophet and messiah. This, of course, contradicts orthodox strains of Islam, which all hold that Muhammad was the final prophet.
Non-Ahmadi Muslims have long regarded Ahmadiyah as an apostasy. Its adherents are a persecuted minority almost everywhere they are to be found: the Pakistani Taliban carried out an especially terrible massacre of Ahmadi worshippers in June 2010. There have been attacks on them before in Indonesia, perhaps three in the past decade, but nothing remotely as gruesome as what happened on Sunday. A local group of Ahmadis had gathered at the home of their leader and then refused to disperse, despite complaints made by their neighbours. A 1,500-strong mob then arrived at the house, dragged the people from inside their mosque and fell on them with machetes, knives and sticks.
The sheer savagery of the attack shocked the rest of the country. Many Indonesians also felt let down by the police, not for the first time. The local police had been aware of the threat posed to the Ahmadis, and indeed they asked them to leave, for their own safety. The Ahmadis had replied that is was the police’s job to guarantee their safety, according to the constitution.
The footage of the attack shows that the police’s attempts to stop the mob were half-hearted at best. To critics of Indonesia’s police force, their pitiful effort is further proof of a lack of direction and authority at the top. The president, Susilo Bambang Yudhyono, has dithered in his defence of Ahmadiyah, sometimes suggesting that he might sympathise with its persecutors. As one disappointed adviser to the government told me, yet again the state has proven itself to be weak and ineffective when it comes to upholding laws concerning the freedom of religion.
And all this in Interfaith Harmony Week, launched amid considerable pomp and ceremony at the Jakarta Convention Centre on the very same morning at the attacks. As my government interlocutor admitted, Indonesia still has a way to go to “walk the talk” one hears so often: of a peaceful and tolerant country of many faiths.



Wednesday, January 5, 2011

വിസ്മരിക്കപ്പെടാനായി ഒരു ശാസ്ത്രജ്ഞന്‍


ഡൊ. അബ്ദുസ്സലാമിന്‍റെ പത്താം ചരമവാര്‍ഷിക വേളയില്‍ THE HINDU’ പത്രത്തില്‍  (2006 Nov. 30) വന്ന മുഖ്യ ലേഖനമാണിത്‌. പത്രത്തിന്‍റെ ഇസ്‌ലാമാബാദ് കറസ്പോണ്ടന്‍റാണ്‌ ലേഖിക.





സമയം നല്ലതായി കാണപ്പെടുന്നു. സിയാഉല്‍ഹഖിന്‍റെ കാലത്തെ വിവാദപരമായ ‘ഹുദൂദ്‌’ നിയമം ഭേദഗതി ചെയ്യാനുള്ള ധൈര്യം പാക്കിസ്താന്‍ കാണിച്ചിരിക്കുന്നു. 'ഞാന്‍ മുരാച്ചിത്തരത്തോട്‌ വിടവാങ്ങി പാകിസ്താനെ 'പ്രബുദ്ധരായ മിതവാദികളുടെ' (Moderate Enlightened) രാജ്യമാക്കി മാറ്റുവാന്‍ ആഗ്രഹിക്കുന്നു' എന്ന്‌ പ്രസിഡണ്ട്‌ പര്‍വേസ്‌ മുശര്‍റഫ്‌ പറയുന്നു. മുശര്‍റഫ്‌ കറാച്ചിയിലെ ഒരു ഹിന്ദുക്ഷേത്രം പോലും സന്ദര്‍ശിക്കുകയുണ്ടായി. പ്രസിഡ ണ്ടിന്‍റെ വാക്കുകള്‍ മുഖവിലക്കെടുത്തുകൊണ്ട്‌ പാകിസ്താനില്‍ നിരന്തരം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നോബേല്‍ സമ്മാന ജേതാവ്‌ അബ്ദുസ്സലാമിനെ ആദരിക്കുവാന്‍ ഉറച്ച ചുവടുവെപ്പുകള്‍ നടത്തണമെന്ന്‌ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ ആരാധകരും അനുയായികളും സ്നേഹിതരും ചേര്‍ന്ന്‌ പ്രസിഡണ്ട്‌ മുശര്‍റഫിനോട്‌ ആവശ്യപ്പെടുകയാണ്‌. നിയമത്തിനു മുമ്പില്‍ അമുസ്‌ലിം ആണെന്ന്‌ പ്രഖ്യാപിക്കപ്പെട്ട അഹ്‌മദിയ്യാ വിഭാഗത്തില്‍പെട്ട ആളായാളായത്‌കൊണ്ടാണ്‌ ഈ അവഗണന.

ഡോ. സലാം 1996 നവംബര്‍ 21 നാണ്‌ ലണ്ടനില്‍ വെച്ച്‌ 70-)o വയസ്സില്‍ നിര്യാതനായത്‌. അവസാനം വരെ തന്‍റെ പാകിസ്താന്‍ പൌരത്വം ഉപേക്ഷിക്കാതെ ദീര്‍ഘകാലം ഇംഗ്ളണ്ടില്‍ അദ്ദേഹം കഴിച്ചുകൂട്ടി. ഡോ. സലാം അദ്ദേഹത്തിന്‍റെ മരണത്തിന്നു മുമ്പായി പാകിസ്താനിലെ അഹ്‌മദിയ്യാ ആസ്ഥാനമായ പഞ്ചാബ്‌ പ്രവിശ്യയിലെ റബ്‌വയില്‍ തന്‍റെ മൃതദേഹം കബറടക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെആഗ്രഹം സഫലമായി. പക്ഷേ, വിചിത്രമായ ഒരു വ്യതിയാനമുണ്ടായി. നിയമം നടപ്പാക്കാന്‍ ബാദ്ധ്യസ്ഥനായ ഒരു മജിസ്ട്രേറ്റ്‌ അബ്ദുസ്സലാമിന്‍റെ കബറിടത്തില്‍ ആലേഖനം ചെയ്ത "അബ്ദുസ്സലാം, ആദ്യത്തെ മുസ്‌ലിം നോബല്‍ സമ്മാന ജേതാവ്‌" എന്ന വാക്യത്തില്‍ നിന്നു 'മുസ്‌ലിം' എന്ന പദം മായ്ചു കളഞ്ഞു. "അബ്ദുസ്സലാം, ആദ്യത്തെ നോബല്‍ സമ്മാനജേതാവ്‌" (!) എന്നാക്കി മാറ്റി. ഈ കൃത്യം അത്ര ദുരന്തമായില്ലെങ്കിലും പരിഹാസ്യമായഒരു പരിണിതിയായിരുന്നു. പിന്നീട്‌ ആ പട്ടണത്തിന്‍റെ പേരു തന്നെ 'ചീനാബ്‌ നഗര്‍' എന്നാക്കിമാറ്റി.

ഈ അവസാന വാരത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പത്താം ചരമവാര്‍ഷികം. ആ അവസരത്തില്‍ ചെറുതാണെങ്കിലും ശക്തമായ ഒരുപ്രചാരണം നടക്കുകയുണ്ടായി. ഇത്‌ വരെ അത്‌ ഇംഗ്ളീഷ്‌ മുഖ്യധാരാ പത്രങ്ങളില്‍ മാത്രം പരിമിതമായിരുന്നു. അതായത്‌ ലോകവ്യാപകമായി ശാസ്ത്ര സമൂഹം അത്യുന്നത നിലവാരത്തില്‍ ആദരിക്കപ്പെട്ട ഒരു മനുഷ്യന്‍ പാക്കിസ്താനില്‍ അറിയപ്പെടാതിരിക്കുക എന്ന അനീതി തുറന്നുകാട്ടാനായിരുന്നു അവരുടെ പ്രചാരണം.

ഭുവന പ്രശസ്തനായ ഈ ഭൌതിക ശാസ്ത്രജ്ഞന്‍റെ കഥ ഒരു കൊച്ചു നഗരബാലന്‍റെ ആവേശകരമായ വിജയകഥയാണ്‌. തന്‍റെ തെളിഞ്ഞ പ്രതിഭാശക്തികൊണ്ട്‌ സമുജ്ജ്വലമായി വെട്ടിതിളങ്ങിയ ആ ബാലന്‍റെ സ്കൂളില്‍ നിന്നു ലാഹോര്‍ കോളേജിലേക്കും അവിടെ നിന്ന്‌ 1949-ല്‍ ഫിസിക്സിലും മാത്തമാറ്റിക്സിലും ഇരട്ട ബിരുദം ഒന്നാമനായി നേടി കാംബ്രിഡ്ജിലേക്കുമുള്ള പ്രയാണം പ്രചോദനാത്മകമാണ്‌. അവിടെ നിന്നുതന്നെ പിന്നീട്‌ അദ്ദേഹം പി.എച്‌.ഡി. എടുക്കുകയും ചെയ്തു. 1979-ലാണ്‌ ഡോ. സലാമിന്‌ നോബേല്‍ സമ്മാനം ലഭിച്ചത്‌. ഷെല്‍ഡന്‍ ഗ്ളാഷോയും സ്റ്റീവന്‍വൈന്‍ബര്‍ഗുമായി അദ്ദേഹം. നോബേല്‍ സമ്മാനം പങ്ക്‌ വെക്കുകയായിരുന്നു.

ഡോ. അബ്ദുസ്സലാം പാകിസ്താനിലെ പാഠ പുസ്തകങ്ങളില്‍ ഒന്ന്‌ പരാമര്‍ശിക്കപ്പെട്ടുപോകുക മാത്രമാണ്‌ ചെയ്യുന്നത്‌. വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെപറ്റി പൊതുവേ യാതൊന്നും അറിയുന്നില്ല. അബ്ദുസ്സലാമിന്‍റെ അടുത്ത സഹപ്രവര്‍ത്തകനും അദ്ദേഹത്തിന്‍റെ സിദ്ധാന്തങ്ങളുടെ വ്യാഖ്യാതാവും ഭൌതിക ശാസ്ത്രജ്ഞനുമായ പര്‍വേസ്‌ ഹുഡ്‌ബോയ്‌ ഡോ. സലാമിന്‍റെ വേര്‍പാട്‌ കഴിഞ്ഞ്‌ ഒരു വര്‍ഷത്തിന്‌ ശേഷം പറയുകയുണ്ടായി: 'വ്യാജ ശാസ്ത്രജ്ഞന്‍മാര്‍ നാടുനീളെ വിലസി നടക്കുന്നു. പക്ഷേ സലാമിനെ മാത്രം എവിടേയും കാണുന്നില്ല'

1954-ല്‍ പാക്കിസ്താനില്‍ അഹ്‌മദിയ്യാ വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടപ്പോള്‍ ഡോ. അബ്ദുസ്സലാം രാജ്യം വിടുകയായിരുന്നു. യാദൃച്ഛികമെന്നു പറയട്ടെ, ആ സന്ദര്‍ഭ ത്തില്‍ അദ്ദേഹത്തിന്‌ കാംബ്രിഡ്ജില്‍ അദ്ധ്യാപകനായി ഉദ്യോഗം ലഭിക്കുകയും ചെയ്തു. ഇറ്റലിയിലെ ട്രീസ്റ്റില്‍ സൈദ്ധാന്തിക ഭൌതികത്തില്‍ (Theoretical Physics) ഒരു അന്താരാഷ്ട്രസ്ഥാപനം പടുത്തുര്‍ത്താന്‍ അദ്ദേഹം തീരുമാനിച്ചു. (ഈ സ്ഥാപനം പാകിസ്താനില്‍ സ്ഥാപിക്കാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്‌) ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സ്‌ (ICTP) എന്ന ഈ സ്ഥാപനം 1964ലാണ്‌ സ്ഥാപിക്കപ്പെട്ടത്‌. 1994 വരെ അദ്ദേഹമായിരുന്നു അതിന്‍റെ ഡയറക്ടര്‍. വികസ്വര രാജ്യങ്ങളില്‍ വിദ്യാഭ്യാസം നല്‍കുവാന്‍ ICTP തീരുമാനിക്കുകയുണ്ടായി. 1997-ല്‍ അദ്ദേഹം ദിവംഗതനായപ്പോള്‍ ഡോ. അബ്ദുസ്സലാമിന്‍റെ നാമം ആ സ്ഥാപനത്തിന്‌ നല്‍കുകയുണ്ടായി.

ICTP യിലൂടെ പാകിസ്താനിലെ വളരുന്ന യുവ ശാസ്ത്രജ്ഞന്‍മാരുടെ അടുക്കലേക്ക്‌ ഡോ. സലാം എത്തുകയുണ്ടായി. അദ്ദേഹത്തിന്‌ ലഭിച്ച നോബേല്‍ സമ്മാന തുക മുഴുവന്‍ പാകിസ്താനിലെ ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്ക്‌ വേണ്ടി അദ്ദേഹം നീക്കിവെച്ചു. വിദ്യാഭ്യാസരംഗത്ത്‌ പ്രത്യേകിച്ചും ശാസ്ത്ര രംഗത്ത്‌ വികസ്വര രാജ്യങ്ങള്‍ കൂടുതല്‍ ധനനിക്ഷേപം നടത്തണമെന്ന്‌ ശക്തമായി വിശ്വസിച്ചിരുന്ന ആളായിരുന്നു സലാം. അദ്ദേഹമാണ്‌ തേര്‍ഡ്‌ വേള്‍ഡ്‌ അക്കാദമി ഓഫ്‌ സയന്‍സും സ്ഥാപിച്ചത്‌.

ആദ്യകാലങ്ങളില്‍ അദ്ദേഹം പല വിധേനയും പാക്കിസ്താനുമായുള്ള സഹകരണം തുടരുകയുണ്ടായി. പാകിസ്താനിലെ ആറ്റോമിക്‌ എനര്‍ജി കമ്മീഷന്‍റെ കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്യുന്നതില്‍ അദ്ദേഹം സഹായിച്ചിരുന്നു. കമ്മീഷനിലെ ഒരു അംഗമായും സയന്‍സ്‌ കമ്മീഷന്‍ ഓഫ്‌ പാകിസ്താന്‍റെ ഒരംഗമായും പാകിസ്താന്‍ പ്രസിഡണ്ടിന്‍റെ മുഖ്യ ശാസ്ത്രോപദേഷ്ടാവായും അദ്ദേഹം പ്രവര്‍ത്തിച്ചു.

പക്ഷേ 1974-ല്‍ സുല്‍ഫിക്കര്‍ അലി ഭൂട്ടോ പ്രധാനമന്ത്രിയായ അവസരത്തില്‍ പാകിസ്താന്‍ ദേശീയ അസംബ്ളി രണ്ടാം ഭരണഘടനാ ഭേദഗതിയിലൂടെ അഹ്‌മദികളെ അമുസ്‌ലിം ന്യൂനപക്ഷമായി പ്രഖ്യാപിച്ചപ്പോള്‍ അദ്ദേഹം ആ സ്ഥാനങ്ങളെല്ലാം രാജിവെച്ചൊഴിഞ്ഞു. 19)-o നൂറ്റാണ്ടിലെ ഒരു മതനേതാവായിരുന്ന മീര്‍സാഗുലാം അഹ്‌മദിന്‍റെ അനുയായികളാണ്‌ അഹ്‌മദികള്‍. ഖാദിയാനികള്‍ എന്നും അവര്‍ അറിയപ്പെടുന്നു. മുഹമ്മദ്‌ നബി അവസാനത്തെ പ്രവാചകനാണെന്ന്‌ വിശ്വാസം അഹ്‌മദികള്‍ നിരാകരിക്കുന്നതിനാല്‍ അഹ്‌മദികള്‍ അമുസ്‌ലിംകളാണ്‌ എന്നാണ്‌ യാഥാസ്ഥിതിക മുസ്‌ലിംകള്‍ പറയുന്നത്‌. അഹ്‌മദികളെ പാകിസ്താനില്‍ പള്ളികളില്‍ പ്രവശിക്കാനനുവദിക്കില്ല. അവര്‍ക്ക്‌ സ്വയം മുസ്ളിമാണെന്ന്‌ പറയാനും പാടില്ല. പാകിസ്താനിലെ മതനിന്ദാനിയമം അഹ്‌മദിയാ സമൂഹത്തിന്‍റെ മേല്‍ തൂങ്ങിനില്‍ക്കുന്നു. അഹ്‌മദികള്‍ക്ക്‌ മുകളില്‍ മാത്രമല്ല ഡമോക്ളസിന്‍റെ വാള്‍ പോലെ മതനിന്ദാ നിയമം എല്ലാ ന്യൂനപക്ഷങ്ങള്‍ക്ക്‌ മേലെയും തൂങ്ങി നില്‍ക്കുന്നു.

പക്ഷേ, ഡോ. സലാം സ്വയം അദ്ദേഹം മുസ്‌ലിമാണെന്ന്‌ വിശ്വസിച്ചു. ഭൌതികശാസ്ത്രജ്ഞനേക്കാളുപരി അദ്ദേഹം ഒരു വിശ്വാസിയായിരുന്നു. Daily Times  വാഷിംഗ്ടണ്‍ ലേഖകനായ ഖാലിദ്‌ ഹസന്‍ ഓര്‍മ്മിക്കുന്നു: (ഹസന്‍ അക്കാലത്ത്‌ ഭൂട്ടോയുടെപ്രസ്‌ സെക്രട്ടറിയായിരുന്നു.) താങ്കള്‍ എന്തുകൊണ്ടാണ്‌ സ്ഥാനങ്ങള്‍ രാജിവെച്ചതെന്ന്‌ ഭൂട്ടോ ഡോ.സലാമിനോട്‌ ചോദിക്കുകയുണ്ടായി. സലാമിന്‍റെ മറുപടി: 'എന്‍റെ സമുദായെത്തെ മുഴുവന്‍ അമുസ്‌ലിമായി പ്രഖ്യപിച്ച ഒരിടത്ത്‌ തുടരാന്‍ എനിക്ക്‌ സാധ്യമല്ല’ എന്നായിരുന്നു. ഭൂട്ടോ പറഞ്ഞു: 'സലാം, അതെല്ലാം രാഷ്ട്രീയമാണ്‌, എനിക്ക്‌ സമയം തരിക. ഞാനത്‌ മാറ്റുന്നതാണ്‌. എന്നെ വിശ്വസിക്കൂ' ഡോ. സലാമിന്‍റെ മറുപടി. 'അതെ, ശരി തന്നെ സുല്‍ഫി, താങ്കള്‍ പറഞ്ഞ കാര്യം ഒരു കടലാസില്‍ എഴുതി തരിക. നമ്മുക്കിടയില്‍ ആ ലിഖിതം എന്നെന്നേക്കും എപ്പോഴും ഉണ്ടായിരിക്കും' ഹസ്സന്‍ എഴുതുന്നു. ഭൂട്ടോയുടെ മറുപടി വളരെ ക്ളാസിക്കലായിരുന്നു. ഭൂട്ടോ പറഞ്ഞു: 'സലാം എനിക്ക്‌ അത്‌ സാധ്യമല്ല. അതായത്‌ ഞാനൊരു രാഷ്ട്രീയക്കാരനാണ്‌!'

ശാസ്ത്രത്തിനോടുള്ള ഇസ്‌ലാമിക ലോകത്തിന്‍റെ മുന്‍വിധിക്കെതിരെയുള്ള സമരവും ശാസ്ത്രവി ദ്യാഭ്യാസത്തില്‍ മുസ്‌ലിം രാജ്യങ്ങളെക്കൊണ്ട്‌ നിക്ഷേപം നടത്തിക്കലുമായിരുന്നു ഡോ. സലാമിന്‍റെ ജീവിതദൌത്യം. മുസ്‌ലിം രാജ്യങ്ങള്‍ ധനനിക്ഷേപം നടത്തികൊണ്ടുള്ള ഒരു ‘ഇസ്‌ലാമിക സയന്‍സ്‌ ഫൌണ്ടേഷന്‍' രൂപീകരിക്കാന്‍ പോലും അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. ഹസ്സന്‍ എഴുതുകയാണ്‌: “അദ്ദേഹത്തിന്‌ നൊബേല്‍ സമ്മാനം ലഭിച്ചതിനുശേഷം എല്ലാ മുസ്‌ലിം രാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പോയി അവരുടെ മൊത്തം ദേശീയോല്‍പാദനത്തിന്‍റെ (GNP) ഒരു ശതമാനം രാജ്യത്തെ ശാസ്ത്ര വിദ്യാഭ്യാസത്തിന്‌ വേണ്ടി നീക്കിവെക്കുക എന്ന്‌ അഭ്യര്‍ത്ഥിച്ചു. ആരും അദ്ദേഹത്തിന്‍റെ അഭ്യര്‍ത്ഥന ചെവിക്കൊണ്ടില്ല. ലിബിയ ഒഴികെ. ഉടന്‍ അദ്ദേഹം കേണേല്‍ ഗദ്ദാഫിയെ കാണാന്‍ ലിബിയയിലേക്ക്‌തിരിച്ചു. ഗദ്ദാഫി അദ്ദേഹത്തോടു ചോദിച്ചു: 'താങ്കള്‍ എനിക്കൊരു ന്യൂക്ളിയര്‍ ബോംബ്‌ ഉണ്ടാക്കിത്തരാമോ? എങ്കില്‍ ഞാന്‍ ഫണ്ടിലേക്ക്‌ സംഭാവന തരാം'. 'ഞാന്‍ അത്തരത്തില്‍പ്പെട്ട ശാസ്ത്രജ്ഞനല്ല' എന്ന്‌ സലാമും മറുപടി പറഞ്ഞു. ഗദ്ദാഫിക്ക്‌ ഉടന്‍ തന്നെ അദ്ദേഹത്തില്‍ താല്‍പര്യം നഷ്ടപ്പെട്ടു.

നൊബേല്‍ സമ്മാനം ലഭിച്ച ശേഷം ഡോ. സലാം തന്‍റെ ജന്‍മനാട്‌ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രസംഗത്തിലെ ഇസ്ളാമിക പരാമര്‍ശങ്ങളെല്ലാം നീക്കിക്കളയുകയുണ്ടായി. ഇന്ത്യയില്‍ അദ്ദേഹം കുട്ടിക്കാലം പഠിച്ച സ്കൂളിലെ അദ്ധ്യാപകനെ സന്ദര്‍ശിക്കാന്‍ വന്നപ്പോള്‍ ഊഷ്മളമായ സ്വീകരണമാണ്‌ അദ്ദേഹത്തിന്‌ നല്‍കപ്പെട്ടത്‌.

കഴിഞ്ഞ വാരത്തിലാദ്യം Daily Times എഴുതി: എ. ക്യു ഖാനെ വലുതാക്കിക്കൊണ്ട്‌ പാക്കിസ്താന്‍റെ എക്കാലത്തേയും ഏറ്റവും മഹാനായ ശാസ്ത്രജ്ഞനോട്‌ കാണിച്ച അവഗണനയില്‍ നമുക്ക്‌ കുറ്റബോധമുണ്ടാവേണ്ടതുണ്ട്‌. തന്‍റെ വ്യക്തിപരമായ നേട്ടത്തിന്‌ വേണ്ടി ന്യൂക്ളിയര്‍ ടെക്‌നോളജി വില്‍പന നടത്തി പാകിസ്താന്‌ അപകീര്‍ത്തിയും 'തെമ്മാടി രാജ്യം' എന്ന ദുഷ്പേരും സമ്പാദിച്ച ആളാണ്‌ എ. ക്യു. ഖാന്‍.

തിരുത്തല്‍ നടപടികള്‍

പാകിസ്താന്‍ പ്രാഥമികമായി ചില തിരുത്തല്‍ നടപടികള്‍ എടുക്കുകയുണ്ടായി. പാകിസ്താനിലെ ശാസ്ത്രജ്ഞരെ സ്മരിക്കുന്ന കൂട്ടത്തില്‍ ഡോ. സലാമിന്‍റെ സ്മരണക്കായി അദ്ദേഹത്തിന്‍റെ പേരിലും ഒരുസ്റ്റാമ്പ്‌ ഇറക്കുകയുണ്ടായി. ഡോ. സലാം പൂര്‍വ്വകാല വിദ്യാഭ്യാസം നിര്‍വ്വഹിച്ച ലാഹോറിലെ ഗവണ്‍ മെന്‍റ്‌ കോളേജിന്‍റെ (ഇപ്പോള്‍ അതൊരു യൂണിവേഴ്സിറ്റിയാണ്‌) ഒരു ഡിപാര്‍ട്ട്‌ മെന്‍റിന് അദ്ദേഹത്തിന്‍റെ പേരു നല്‍കിയിട്ടുണ്ട്‌.

പാകിസ്താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ ഫര്‍ഹത്തുല്ലാഹ്‌ ബാബര്‍ 'The News' പത്ര ത്തില്‍ എഴുതിയ ലേഖനത്തില്‍ ഒരുസംഭവം ഓര്‍ക്കുന്നു: 1996 ജനുവരിയില്‍ ഡോ. സലാമിന്‍റെ സുഹൃത്തുക്കള്‍ അദ്ദേഹത്തിന്‍റെ 70-ാം ജന്‍മ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്‍റെ ബഹുമാനാര്‍ത്ഥം ഒരു പരിപാടി ഇസ്‌ലാമാബാദില്‍ സംഘടിപ്പിക്കുകയുണ്ടായി. ആ സന്ദര്‍ഭത്തില്‍ അദ്ദേഹം മരണാസന്നമായ രോഗാതുരനായിരുന്നു. അപ്പോള്‍ ആ പരിപാടിക്കെതിരെ പാകിസ്താനെ അപകീര്‍ത്തിപ്പെടുത്തുന്നതിന്‌ തുല്യമാണിതെന്ന്‌ പറഞ്ഞ്‌ തടസ്സവാദമുന്നയിക്കപ്പെട്ടു. ബാബര്‍ എഴുതുന്നു: “ഈ തടസ്സ വാദത്തെക്കുറിച്ചുള്ള പത്രവാര്‍ത്ത ബേനസീര്‍ ഭൂട്ടോവിന്‍റെ മുന്നിലെത്തിയപ്പോള്‍ അവര്‍ അതില്‍ 'അസംബന്ധം' (Rubbish) എന്നെഴുതി ആ ന്യൂസ്‌ ക്ളിപ്പിംങ്ങ്‌ അടങ്ങിയ ഫയല്‍ തിരിച്ചയക്കുകയുണ്ടായി. ആ പരിപാടി നടക്കുകയും ചെയ്തു. ഡോ. സലാമിന്‍റെ ജന്‍മദിനത്തില്‍ അദ്ദേഹം പാകിസ്താനിലെ ശാസ്ത്രത്തിന്‌ ചെയ്ത സേവനങ്ങള്‍ ഒരിക്കലും മറക്കാന്‍ സാധ്യമല്ല എന്ന്‌ അനുസ്മരിച്ചുകൊണ്ട്‌ ബേനസീര്‍ ഡോ. സലാമിന്‌ കത്തെഴുതി എന്നും ഫര്‍ഹത്തുല്ലാഹ്‌ എഴുതുന്നു. പക്ഷേ, ഡോ. ഹുഡ്ബോയ്‌ 1988-ലെ മറ്റൊരു സംഭവം അനുസ്മരിക്കുന്നു. ശ്രീമതി ബേനസീര്‍ ഭൂട്ടോ ആദ്യത്തെ തവണ പ്രധാനമന്ത്രിയായപ്പോള്‍ അവരെ കാണാന്‍ വേണ്ടി രണ്ട്‌ ദിവസം ഒരു ഹോട്ടല്‍ മുറിയില്‍ സലാം കാത്ത്‌ കെട്ടി കിടന്നസംഭവമാണത്. ഹുഡ്ബോയ്‌ എഴുതുന്നു: പെട്ടെന്ന്‌ ഹോട്ടല്‍ മുറിയിലെ ഫോണ്‍ ശബ്ദിച്ചു. സലാമിന്‍റെ മുഖം സന്തോഷത്താല്‍ വിടര്‍ന്നു. പിന്നീട്‌ അദ്ദേഹത്തിന്‍റെ മുഖം വാടുന്നതും ഞാന്‍കണ്ടു. കൂടിക്കാഴ്ചക്കുള്ള സലാമിന്‍റെ അഭ്യര്‍ഥന നിരസിച്ചുകൊണ്ടുള്ള ബീബി (ബേനസീറിന്‍റെ) യുടെ സെക്രട്ടറിയുടെ ഫോണ്‍ കോളായിരുന്നു അത്‌.


'ഡോ. സലാമിനെ ആദരിക്കാന്‍ വെറുമൊരു അനുസ്മരണം മാത്രം പോര എന്ന വ്യാപകമായ വികാരം പാകിസ്താനിലുണ്ട്‌. രാജ്യത്തിന്‍റെ ഇപ്പോഴത്തെ സംവിധാനത്തില്‍ വമ്പിച്ച കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്ന, കലാപകലുഷിതവും വിഭാഗീയതയും നില നില്‍ക്കുന്ന സാഹചര്യത്തില്‍ ഡോ. സലാമിന്‍റെ സ്മരണ സമുചിതം ആഘോഷിക്കേണ്ടത്‌ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. എന്നിട്ടും ആരും തന്നെ രണ്ടാം ഭരണഘടന ഭേദഗതി എടുത്തുകളയാന്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍ ‘Daily Times’ ന്‍റെ എഡിറ്റോറിയലില്‍ ഇങ്ങനെ ചോദിക്കുന്നു: 'ഡോ. സലാമിനെ സ്മരിക്കുന്ന അദ്ദേ ഹത്തിന്‍റെ ഈ 10-)o ചരമ വര്‍ഷത്തില്‍ അദ്ദേഹത്തിന്‍റെ ആത്മാവിനെ സന്തോഷിപ്പിക്കുന്നതും നമ്മുടെ ആത്മാവിനെ ശുദ്ധീകരിക്കുന്നതുമായ ഒരു പ്രായശ്ചിത്തം നമുക്ക്‌ ചെയ്തുകൂടേ?'

ശുഭാപ്തിവിശ്വാസത്തിന്‌ കുറഞ്ഞ സാധ്യതയേയുള്ളൂ. ഈ ആശയത്തെ കുറഞ്ഞ പേരൊഴികെ, പാകിസ്താനിലെ ശാസ്ത്രസമൂഹംപോലും പിന്തുണക്കില്ല. കഴിഞ്ഞയാഴ്ച ഇസ്‌ലാമബാദിലെ ഖായിദെ അഅ്സം യൂണിവേഴ്സിറ്റിയിലെ നാഷനല്‍ സെന്‍റര്‍ ഫോര്‍ സയന്‍സില്‍ ഡോ. ഹുഡ്ബോയ്‌ ഡോ. സലാം അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു. പ്രഭാഷണത്തില്‍ എന്തുകൊണ്ട്‌ പാകിസ്താനിലെ റോഡുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സലാമിന്‍റെ പേരിടുന്നില്ല. എന്നദ്ദേഹം ചോദിച്ചു. റിവേഴ്സ്‌ എന്‍ജിനിയറിംങ്ങില്‍ വിദഗ്ധനായ ഒരു പ്രഗത്ഭ ശാസ്ത്രജ്ഞന്‍ അപ്പോള്‍ വേദിയിലുണ്ടായിരുന്നു. ഇത്‌ കേട്ടപ്പോള്‍ അയാള്‍ അവിടെ നിന്നു പ്രതിഷേധ സൂചകമായി ഇറങ്ങിപ്പോയി. പിന്നീട്‌ ഹുഡ്ബോയ്‌യോട്‌ ചോദിച്ചു. 'ഡോ. സലാം പാകിസ്താനുവേണ്ടി എന്താണ്‌ ചെയ്തത്‌?' ഡോ. ഹുഡ്ബോയ്‌ പറയുന്നു. 'അത്‌ പാകിസ്താനെ ബാധിച്ച അഗാധമായൊരു പ്രശ്നവുമായി ബന്ധപ്പെട്ടതാണ്‌. 1974നു മുമ്പത്തെ കാലഘട്ടത്തിലേക്ക്‌ നാം പോയാലല്ലാതെ ആ പ്രശ്നം വിട്ടുപോകില്ല.' അങ്ങനെയാവുമ്പോള്‍ 1979ലെ ‘ഹുദൂദ്‌’ നിയമം എപ്പോഴെങ്കിലും മാറുമെന്ന്‌ ആര്‍ക്കെങ്കിലും സങ്കല്‍പിക്കുവാന്‍ സാധിക്കുമോ?

Thursday, December 30, 2010

ശാസ്ത്രവും വിശ്വാസവും വിയോജിപ്പോ?


നോബല്‍ സമ്മാനജേതാവും ലോകം കണ്ടതി ല്‍വെച്ചേറ്റവും വലിയ ഊര്‍ജ്ജതന്ത്രജ്ഞരിലൊ രാളുമായ ലേഖകന്‍ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള ഏക ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനമായ ട്രീസ്റ്റിലെ ഇന്‍റര്‍നാഷനല്‍ സെന്‍റര്‍ ഫോര്‍ തിയററ്റിക്കല്‍ ഫിസിക്സിന്‍റെ (ഡോ.അബ്ദുസ്സലാമിന്‍റെ പേരിലാണ്‌ ഈ സ്ഥാപനം ഇപ്പോള്‍ അറിയപ്പെടുന്നത്) സ്ഥാപകനും ഡയറക്ടറുമായിരുന്ന ഡോ. സലാം, 1948 സെപ്തമ്പറില്‍ റോമില്‍വെച്ച്‌ ചേര്‍ന്ന രണ്ടാം മതസ്വാതന്ത്യ്ര സമ്മേളനത്തില്‍ (World Congress of Religious Liberty) ചെയ്ത  പ്രഭാഷണത്തിന്‍റെ രണ്ടാം ഭാഗം.

നിങ്ങള്‍ക്ക്‌ സമാധാനം (സലാം) ആശംസിക്കുന്നവരോട്‌ 'നീ സത്യവിശ്വാസിയല്ല' എന്ന്‌ പറയരുത്‌" (4:94).


വിശുദ്ധ ഖുര്‍ആനില്‍ ഈയൊരനുജ്ഞയുണ്ടായിരിക്കെ നൂറ്റാണ്ടുകളോളമായി മുസ്‌ലിംകളിലെ വിവിധ വിഭാഗങ്ങളിലെ പണ്ഡിതന്‍മാര്‍ അവരുടെ ഇസ്‌ലാമികമായ ആശയ വ്യത്യാസങ്ങള്‍ കാരണമായും ചിലപ്പോള്‍ രാഷ്ട്രീയമായും അവരോടു യോജിക്കാത്ത മറ്റു മുസ്‌ലിംകളെ അവിശ്വാസിയാണെന്ന്‌ പ്രഖ്യാപിച്ചു. അങ്ങനെ അവിശ്വാസിയായി പ്രഖ്യാപിച്ചവരുടെ കൂട്ടത്തില്‍ ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും ആദരണീയരായ വ്യക്തികളുമുണ്ടായിരുന്നു.


ആദ്യത്തെ അത്തരം അവിശ്വാസ പ്രഖ്യാപനം വന്നത്‌ നബി(സ)യുടെ നാലാം ഖലീഫയായിരുന്ന ഇമാം അലി(റ)യെക്കുറിച്ചായിരുന്നു. അലി(റ)യുടെ ശത്രുക്കളായ ഖവാരിജുകളായിരുന്നു അദ്ദേഹത്തെ ഇസ്‌ലാമിന്‌ പുറത്തുള്ള അവിശ്വാസിയായി പ്രഖ്യാപിച്ചത്‌. അലി(റ)യുടെ ഖലീഫാ പദവിയെ അംഗീകരിക്കാന്‍ ഖവാരിജുകള്‍ യാതൊരു വിധത്തിലും സമ്മതിച്ചില്ല. അവരോടു അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ അലി(റ)തയ്യാറായില്ല. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വിയോജിച്ചവരെല്ലാം മുസ്‌ലിം സഹോദരന്‍മാരായിരുന്നു. അവസാനം ഖവാരിജുകള്‍ ഇമാം അലി(റ)യെ രക്തസാക്ഷിയാക്കുകയാണുണ്ടായത്‌.

രാഷ്ട്രീയ പ്രേരിതമായ രണ്ടാമത്തെ മത ബഹിഷ്കരണം നടന്നത്‌ പ്രവാചകെന്‍റെ പൌത്രനും ഹദ്റത്ത് അലിയുടെ പുത്രനുമായ ഇമാം ഹുസൈന്‍(റ)നെതിരെയായിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ എഴുപത്‌ കുടുംബാംഗങ്ങളെയും കര്‍ബലയില്‍ വെച്ച്‌ ഖലീഫയാണെന്ന്‌ വാദിച്ച യസീദിന്‍റെ പട്ടാളം അതി നിഷ്ഠൂരമായി വധിക്കുകയുണ്ടായി. ഇമാം ഹുസൈനെ അവിശ്വാസിയായി പ്രഖ്യാപിച്ച മനുഷ്യന്‍ ഖാസി ശുഹ്‌രീഹ്‌ ആയിരുന്നു. ഏതാനും സ്വര്‍ണത്തുട്ടുകള്‍ക്ക്‌ പകരമായായിരുന്നു അദ്ദേഹം ഫത്‌വ നല്‍കിയതെന്ന്‌ ചരിത്രകാരന്‍മാര്‍ പറയുന്നു. ഫത്‌വ ഇപ്രകാരമായിരുന്നു:

"അലിയുടെ പുത്രന്‍ ഹുസൈന്‍ ഇസ്‌ലാം മതത്തില്‍ നിന്നു പുറത്ത്‌ പോയിരിക്കുന്നു. അക്കാരണത്താല്‍ അദ്ദേഹം വധാര്‍ഹനാണ്‌." (ജവാഹിറുല്‍ കലാം, തബരി).

ഇസ്‌ലാം മതത്തില്‍ ആളെ ചേര്‍ക്കാന്‍ നിര്‍ബന്ധം അരുതെന്ന്‌ കല്‍പ്പിച്ച ആദരണീയനായ ഖലീഫാ ഹാറൂണ്‍ അല്‍റഷീദിനെ സംബന്ധിച്ച്‌ ഞാന്‍ പറഞ്ഞുവല്ലോ. വിരോധാഭാസമെന്ന്‌ പറയട്ടെ, ഇദ്ദേഹമാണ്‌ 'മിഹ്‌ന' എന്ന്‌ വിളിക്കപ്പെടുന്ന ഇസ്‌ലാമിലെ ആദ്യത്തെ മതവിചാരണക്കോടതി (ഇന്‍ക്വിസിഷന്‍) സ്ഥാപിച്ചതിന്‍റെ ഉത്തരവാദി. ഈ സ്ഥാപനം മുഅ്തസില വിഭാഗത്തിന്‍റെ കണ്ടുപിടിത്തമായിരുന്നു. 'ഖുര്‍ആന്‍ സൃഷ്ടിക്കപ്പെട്ട താണ്‌' എന്ന്‌ രാജ്യത്തെ എല്ലാ ഇസ്‌ലാമിക പണ്ഡിതരും പ്രവര്‍ത്തകരും പ്രതിജ്ഞയെടുക്കണമെന്ന്‌ ഇവര്‍ നിര്‍ബന്ധിക്കുകയുണ്ടായി. ഇസ്‌ലാമിലെ സമുന്നത വ്യക്തിത്വങ്ങളിലൊരാളായ ഇമാം അഹ്‌മദ്ബ്നു ഹംബല്‍ (റ) ഈ പ്രതിജ്ഞയെടുക്കാത്തതിന്‍റെ പേരില്‍ നിഷ്ക്കരുണം ചാട്ടവാറടിക്ക്‌ വിധേയനാക്കപ്പെടുകയുണ്ടായി.


മതവിഷയത്തില്‍ സഹജീവികളായ മുസ്‌ലിം സഹോദരന്‍മാര്‍ക്കെതിരില്‍ മതവിചാരണക്കോടതി സ്ഥാപിക്കുക എന്നത്‌ ഇസ്‌ലാമിക ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത ഒരു സംഭവമാണെന്ന്‌ ഞാന്‍ പറഞ്ഞുകഴിഞ്ഞു. പക്ഷേ ഈ മതവിചാരണക്കോടതി സ്ഥാപിച്ച ഖലീഫ ഹാറൂണ്‍ അല്‍ റഷീദ്‌ (അല്‍ മാമൂന്‍) അങ്ങേയറ്റംവിയോജിപ്പുള്ള ശാസ്ത്രീയമായ അഭി പ്രായങ്ങളോട്‌ വളരെ സഹിഷ്ണുതാ പൂര്‍ണമായ സമീപനമായിരുന്നു സ്വീകരിച്ചത്‌. അദ്ദേഹമാണ്‌ ഇസ്‌ലാമിക ലോകത്ത്‌ ആദ്യമായി 'ബൈത്തുല്‍ഹിക്മ' എന്ന സ്ഥാപനം സ്ഥാപിച്ചത്. ഗ്രീക്കുകാര്‍, ഹിന്ദുക്കള്‍, ക്രിസ്ത്യാനികള്‍, ജൂതന്‍മാര്‍ മുസ്‌ലിംകള്‍ എന്നിവരില്‍പ്പെട്ട ശാസ്ത്ര പ്രതിഭകള്‍ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമായി ഒത്തുചേര്‍ന്ന്‌ അവരുടെ ക്ളാസിക്ക്‌ രചനകള്‍ അറബിയിലേക്ക്‌ വിവര്‍ത്തനം ചെയ്തതും വിജ്ഞാനത്തിന്‍റെ ഗേഹം (ബൈത്തുല്‍ഹിക്മ) എന്നറിയപ്പെട്ടിരുന്ന ഇവിടങ്ങളില്‍ വെച്ചായിരുന്നു.

സ്വന്തം സഹജീവികളായ മുസ്‌ലിം സഹോദരന്‍മാരെ പീഡിപ്പിച്ച മുസ്‌ലിംകളുടെ ചരിത്രത്തിലേക്ക്തന്നെ തിരിച്ചുവരാം. പ്രാദേശികവും വിഭാഗീയവുമായ മതവിശ്വാസ വ്യത്യാസങ്ങളുടെ പേരില്‍ ഇസ്‌ലാമിലെ സമാദരണീയരും ഭക്തന്‍മാരുമായ മഹനീയ വ്യക്തിത്വങ്ങളെക്കൂടി ഇവര്‍ പീഡിപ്പിക്കുകയുണ്ടായി. ഇസ്‌ലാമിലെ നാല്‌ അംഗീകൃത മത ചിന്താസരണിയുടെ (മദ്‌ഹബ്) സ്ഥാപകരില്‍പ്പെട്ട ഇമാം അബൂ ഹനീഫ, ഇമാം മാലിക്ബ്നു അനസ്‌ എന്നിവരും, ഇമാം ഗസ്സാലി, അല്ലാമാ ഇബ്നുറുശ്ദ്‌, ശൈഖുല്‍ അക്‌ബര്‍ ഇബ്നു അറബി, ഇബ്നു തയ്യിമ, ഇമാം ഇബ്നു ഖയ്യൂം, സയ്യിദ്‌ മുഹമ്മദ്‌ ജോന്‍പുരി മുതലായ പ്രധാനികളും ഇതില്‍പെടും. ഈ മതബഹിഷ്കരണവും പീഡനങ്ങളുമെല്ലാം തികച്ചും വിഭാഗീയമായ മതവ്യാഖ്യാന വൈകൃതങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. വധ ശിക്ഷകള്‍വരെ ഇതിന്‍റെ പേരില്‍ അരങ്ങേറി. ഇസ്‌ലാമിലെ സൂഫി സിദ്ധനായിരുന്ന ഹല്ലാജ്‌, ശൈഖുല്‍ ഇശ്‌റാഖ്‌ ശഹാബുദ്ദീന്‍ സുഹ്‌റ് വര്‍ദി, ശൈഖ്‌ അലായീ, ശൈഖ്‌ സര്‍മദ്‌ എന്നീമഹാത്മാക്കളെ ഇക്കൂട്ടര്‍ ശഹീദാക്കുകയുണ്ടായി.
സര്‍മദിന്‍റെ രക്തസാക്ഷിത്വത്തെ അനുസ്മരിച്ചുകൊണ്ട്‌ മൌലാനാ അബുല്‍ കലാം ആസാദ്‌ എഴുതി:

"കഴിഞ്ഞ 1300 വര്‍ഷക്കാലമായി മതവിധി എഴുതുന്ന തൂലികകള്‍ ഉറയില്‍ നിന്നൂരിയ വാള്‍ പോലെയായിരുന്നു. അല്ലാഹുവിന്‍റെ ധാരാളം ഇഷ്ടദാസരുടെ രക്തംകൊണ്ട്‌ അത്‌ പങ്കിലമായിട്ടുണ്ട്‌. ഈ രക്തസാക്ഷിത്വം സൂഫികളിലും സ്വതന്ത്ര ചിന്തകന്‍മാരിലും മാത്രം പരിമിതമല്ല, പ്രഗത്ഭരായ യാഥാസ്ഥിതിക പണ്ഡിതന്‍മാര്‍ വരെ അക്കൂട്ടത്തിലുണ്ട്‌."

തന്‍റെ സഹജീവികളായ മുസ്‌ലിം സഹോദരന്‍മാരെ മതത്തില്‍ നിന്ന്‌ ബഹിഷ്കൃതരാക്കുന്ന സമ്പ്രദായം ഇക്കാലത്തും നിലച്ചുപോയി എന്ന്‌ഞാന്‍ കരുതുന്നില്ല. ഒരര്‍ഥത്തില്‍ ഇസ്‌ലാംമതത്തിലെ സ്വാതന്ത്യ്രം പുറത്തുള്ളതിനേക്കാള്‍ രൂക്ഷവും സങ്കുചിതവുമാണ്‌ അകത്തുള്ളത്‌. രണ്ട്‌ മുഖ്യമായ ഇസ്‌ലാമിക പാരമ്പര്യധാരകള്‍ ഇസ്‌ലാമില്‍ എപ്പോഴും സഹവര്‍ത്തിച്ചുനിന്നിരുന്നു. ഒന്ന്‌ സൂഫികളുടെ അദ്ധ്യാത്മിക മൂല്യങ്ങളിലൂന്നിയ മിസ്റ്റിസത്തിന്‍റെ പാരമ്പര്യമാണ്‌. ഇത്‌ സഹിഷ്ണുതാ പൂര്‍ണ്ണമായ ഇസ്‌ലാമിക പാരമ്പര്യ സരണിയാണ്‌. മറ്റൊന്ന്‌ ഇസ്‌ലാമിലെ കര്‍മ്മശാസ്ത്രികളുടെ പാരമ്പര്യമാണ്‌. ആചാരപരവും ആദര്‍ശപരവും രാഷ്ട്രീയവും ഭരണപരവുമായ വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കിക്കൊ ണ്ടുള്ള അനൌദ്യോഗിക പുരോഹിത വര്‍ഗമാണ്‌ ഇതിന്‍റെ വക്താക്കള്‍. ഇക്കാലത്ത്‌ രണ്ടാമത്തെ പാരമ്പര്യമാണ്‌ മിക്ക മുസ്‌ലിം രാജ്യങ്ങളിലും പ്രാബല്യത്തിലുള്ളത്‌. ഇവരാണ്‌ പാശ്ചാത്യരോട്‌ സാംസ്കാരികമായും രാഷ്ട്രീയ അധിനിവേശങ്ങള്‍ക്കെതിരെയും ചെറുത്തുനില്‍പ്പുമായി നില്‍ക്കുന്നത്‌.

ശാസ്ത്രീയ ഗവേഷണത്തിനുള്ള സ്വാതന്ത്യ്രം

ശാസ്ത്രീയ വിഷയങ്ങളെ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും സംവാദ ങ്ങള്‍ക്കും വിദ്യാഭ്യാസങ്ങള്‍ക്കും ഇസ്‌ലാമിലെ സ്വാതന്ത്യ്രം എങ്ങനെ സ്വാധീനിച്ചു എന്ന്‌ നോക്കാം. ശാസ്ത്രം എന്‍റെ മുഖ്യ വിഷയവുമാണ്‌. ഖുര്‍ആന്‍പറയുന്നു:

"മേഘങ്ങളിലേക്ക്‌ അവര്‍ നോക്കുന്നില്ലേ അവ എങ്ങനെ സൃഷ്ടി ക്കപ്പെട്ടുവെന്ന്‌? ആകാശത്തിലേക്കും (അവര്‍ നോക്കുന്നില്ലേ) അതെങ്ങനെ ഉയര്‍ത്തപ്പെട്ടുവെന്ന്‌? പര്‍വ്വതത്തിലേക്ക്‌ നോക്കുന്നില്ലേ അത്‌ എപ്രകാരമാണ്‌ നാട്ടി നിര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്‌? അവര്‍ ഭൂതലത്തിലേക്ക്‌ നോക്കുന്നില്ലേ, അതെങ്ങനെ വിതാനിക്കപ്പെട്ടിരിക്കുന്നുവെന്ന്‌?" (88:17)

വീണ്ടും ഖുര്‍ആന്‍ പറയുന്നു:

"ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാവും പകലും മാറിമാറി വരുന്നതിലും തീര്‍ച്ചയായും ബുദ്ധിമാന്‍മാര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌. നിന്നും ഇരുന്നും തങ്ങളുടെ പാര്‍ശ്വങ്ങളില്‍ (കിടന്നും) അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ സംബന്ധിച്ച്‌ ചിന്തിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നവരായ (ബുദ്ധിമാന്‍മാര്‍) 'ഞങ്ങളുടെ നാഥാ, നീ ഇതെല്ലാം വ്യര്‍ത്ഥമായല്ല സൃഷ്ടിച്ചത്‌. നീ പരിശുദ്ധനാണ്‌. അതിനാല്‍ നീ ഞങ്ങളെ നരകശിക്ഷയില്‍ നിന്ന്‌ രക്ഷിക്കേണമേ' എന്ന്‌ പറയും" (2:191,192)

ഖുര്‍ആനിലെ 750 വചനങ്ങള്‍ വിശ്വാസികളോട്‌ പ്രകൃതിയെ സംബന്ധിച്ച്‌ പഠിക്കാനുള്ള ആഹ്വാനങ്ങള്‍ അടങ്ങിയതാണ്‌. യുക്തിചിന്തയെ ഉപയോഗപ്പെടുത്തി പ്രകൃതിയെപ്പറ്റി കൂലങ്കശമായി മനനം ചെയ്ത്‌ വിജ്ഞാനം ആര്‍ജ്ജിക്കാനും ശാസ്ത്രീയബോധം സമൂഹജീവിതത്തിന്‍റെ ഭാഗമാക്കാനുമാണ്‌ ഖുര്‍ആന്‍ ആഹ്വാനം ചെയ്യുന്നത്‌.

വിജ്ഞാനാര്‍ജ്ജനം ഏതൊരു മുസ്‌ലിം സ്ത്രീയുടെയും പുരുഷെന്‍റെയും ബാദ്ധ്യതയാണെന്ന്‌ തിരുനബി(സ) അരുളിയിട്ടിണ്ട്‌. ചൈനയില്‍ പോയെങ്കിലും വിജ്ഞാനം കരസ്ഥമാക്കണമെന്ന്‌ അദ്ദേഹം തന്‍റെ അനുയായികളോട്‌ ഉപദേശിക്കുകയുണ്ടായി. തീര്‍ച്ചയായും ഈ ഉപദേശം നല്‍കുമ്പോള്‍ മതപരമായ വിജ്ഞാനത്തെക്കാള്‍ ഭൌതിക വിജ്ഞാനമായിരിക്കും തിരുനബി (സ)യുടെ മനസ്സില്‍ഉണ്ടാവുക. അപ്രകാരം തന്നെ ശാസ്ത്ര പഠനത്തില്‍ അന്തര്‍ദേശീയത കൈക്കൊള്ളാനാണ്‌ അദ്ദേഹം ഇവിടെ ഊന്നിപ്പറയുന്നത്‌. ഇസ്‌ലാമില്‍ ശാസ്ത്രീയ സംരംഭങ്ങള്‍ വിജയം പ്രാപിക്കാന്‍ രണ്ട്‌ സുപ്രധാന കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്തെത്‌ മതപരമായ സ്വാതന്ത്യ്രത്തോടൊപ്പം പ്രവാചകന്‍ മുസ്‌ലിംകളിലേക്ക്‌ പകര്‍ന്ന അത്യുദാരമായ ശാസ്ത്രീയ പഠന സ്വാതന്ത്യ്രമാണ്‌. രണ്ടാമത്തെതാകട്ടെ ഇസ്‌ലാമിലെ ശാസ്ത്രീയ സംരംഭങ്ങളുടെ അന്തര്‍ദേശീയ സ്വഭാവമാണ്‌. വര്‍ണ–ദേശ വ്യത്യാസങ്ങള്‍ക്കതീതമായി ആദ്യകാല മുസ്‌ലിം സമൂഹം ഇസ്‌ലാമിക്‌ കോമണ്‍വെല്‍ത്തായി നിലകൊണ്ടു. അവര്‍ അന്യമായ ആശയങ്ങളോടും മറ്റ്‌ അന്യമായതിനോടുമെല്ലാം അങ്ങേയറ്റത്തെ സഹിഷ്ണുത പുലര്‍ത്തിയിരുന്നവരായിരുന്നു.

നിലച്ചുപോയ ശാസ്ത്രീയ ഗവേഷണ പാരമ്പര്യം

എ. ഡി. 1100 ഓടുകൂടി ഈ ശാസ്ത്രീയ പാരമ്പര്യത്തിന്‍റെ അപചയം ആരംഭിച്ചു. ഇരുന്നൂറ്റി അന്‍പത്‌ വര്‍ഷം കൊണ്ട്‌ ആ മരവിപ്പും മരണവും സമ്പൂര്‍ണ്ണമായി. എന്തുകൊണ്ടാണ്‌ സര്‍ഗ്ഗാത്മക ശാസ്ത്രം ഇസ്‌ലാമില്‍ തിരോഭവിച്ചത്‌? എന്‍റെ വീക്ഷണത്തില്‍ സജീവശാസ്ത്രം ഇസ്‌ലാമിക ലോകത്ത്‌ നിന്ന്‌ തിരോഭവിക്കാന്‍ കാരണം ഒന്നാമതായി ആന്തരികമായുണ്ടായ മാറ്റവും ശാസ്ത്ര സംരംഭങ്ങളില്‍നിന്നുള്ള ഒറ്റപ്പെടലുമാണ്‌. രണ്ടാമ തായി, പരിഷ്ക്കരണങ്ങളോടുള്ള (ജിദ്ദത്ത്‌) പരാങ്മുഖത്വമാണ്‌. ഇസ്‌ലാമിക ചരിത്രത്തിലെ പതിനൊന്നാം നൂറ്റാണ്ടിന്‍റെ അവസാനവും പന്ത്രണ്ടാം നൂറ്റാണ്ടും രാഷ്ട്രീയോന്‍മുഖവും വിഭാഗീയവും മതപരവുമായ സംഘര്‍ഷങ്ങള്‍കൊണ്ട്‌ നിറഞ്ഞുനിന്നു. സഹിഷ്ണുതയില്ലാത്ത ഈ കാലഘട്ടം അനുകരണാത്മകവും (തഖ്‌ലീദ്) ഗവേഷണ (ഇജ്തിഹാദ്‌) രഹിതവുമായിരുന്നു. ശാസ്ത്രമടക്കം എല്ലാ മേഖലയിലുംഇത്‌ വ്യാപിക്കുകയുണ്ടായി. ഇസ്‌ലാമിലുണ്ടായ ശാസ്ത്ര സംരചനയോടുള്ള ഈ ഉദാസീനത വിവരിക്കാന്‍ എക്കാലത്തെയും ഏറ്റവും വലിയ സാമൂഹ്യ ചരിത്രകാരനും അത്യുജ്വല പ്രതിഭാശാലിയുമായിരുന്ന ഇബ്നുകല്‍ദൂനെ (1332-1406) ഞാന്‍ഉദ്ധരിക്കട്ടെ.

"ഫ്രാന്‍സ്‌ രാജ്യത്തും വടക്കന്‍ മെഡിറ്ററേനിയന്‍ തീരത്തും തത്ത്വശാസ്ത്ര തത്തിന്‍റെ പുതിയൊരു ഉജ്ജീവനത്തെപ്പറ്റി നാം കേള്‍ക്കുകയുണ്ടായി. അവര്‍ അവിടെ വീണ്ടും ധാരാളം പാഠശാലകളില്‍ വെച്ച്‌ പഠനങ്ങളാരംഭിച്ചിരിക്കുന്നു. നിലവിലുള്ള അവരുടെ വ്യാഖ്യാന സമ്പ്രദായം സമഗ്രമാണെന്ന്‌ പറയപ്പെടുന്നു. അവരെ അറിയുന്നവരും അവരുടെ വിദ്യാര്‍ത്ഥികളും അനവധിയാണ്‌. അവിടുത്തെ സ്ഥിതിയുടെ യാഥാര്‍ത്ഥ്യം അല്ലാഹുവിന്നറിയാം. പക്ഷേ, ഒരു കാര്യം വ്യക്തമാണ്‌. നമ്മുടെ മതകാര്യങ്ങളില്‍ ഭൌതിക ശാസ്ത്ര പ്രശ്നങ്ങള്‍ക്ക്‌ യാതൊരുപ്രാധാന്യവുമില്ല. അതുകൊണ്ട്‌ തീര്‍ച്ചയായും നമുക്കവരെ അവഗണിക്കാം."

ഇവിടെ ശാസ്ത്ര വിജ്ഞാനങ്ങളോട്‌ ഇബ്നുകല്‍ദൂന്‍ നിര്‍ജ്ജീവമായ ജിജ്ഞാസയും നിശ്ചേതനമായ ആകാംക്ഷയുമാണ്‌ കാണിക്കുന്നത്‌. പുറംലോകത്ത്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന നൂതന ശാസ്ത്രീയ സംഭവ വികാസങ്ങള്‍ക്ക്‌ നേരെയുള്ള അനുഭാവശൂന്യമായ നിലപാടും അതില്‍നിന്ന്‌ ഉള്‍വലിയാനുള്ള പ്രവണതയും പ്രതിലോമ പരതയുമാണ്‌ അദ്ദേഹത്തിന്‍റെ വാക്കുകളില്‍ പ്രതിഫലിച്ചിരിക്കുന്നത്‌. എല്ലാവര്‍ക്കും അറിയുന്നതുപോലെ, ശാസ്ത്രീ യരംഗത്തുനിന്നുള്ള ഒറ്റപ്പെടലും അധികാരികളോടുള്ള പ്രീണനങ്ങളും ധൈഷണിക മൃത്യുവിന്‌ ബീജാവാപം നടത്തുകയും ചെയ്തു. നമ്മുടെ പ്രതാപമുഗ്ദമായ 9, 10 നൂറ്റാ ണ്ടുകളില്‍ ബാഗ്ദാദിലും കൈറോവിലും ശാസ്ത്രീയ ഉപരിപഠന സ്ഥാപനങ്ങള്‍ (ബൈത്തുല്‍ ഹിക്മ) പടുത്തുയര്‍ത്തിയിരുന്നു. പണ്ഡിതന്‍മാരുടെ അന്തര്‍ദേശീയ സമ്മേളനങ്ങള്‍ അവിടങ്ങളില്‍ വിളിച്ചുകൂട്ടിയിരുന്നു. എന്നാല്‍ഇതെല്ലാം പൊടുന്നനെ നിലച്ച്പോയി. 1350 ന്‌ ശേഷം അങ്ങനെയൊന്ന്‌ സംഭവിച്ചിട്ടില്ല. മതപഠന കേന്ദ്രങ്ങളിലാണ്‌ പിന്നീട്‌ ശാസ്ത്രം അഭ്യസിക്കപ്പെട്ടത്‌. അവിടെ വിമര്‍ശനാത്മകമായ പഠന ങ്ങള്‍ക്ക്‌ പകരം പാരമ്പര്യത്തിന്‍റെ അടിസ്ഥാനത്തിലാണ്‌ കാര്യങ്ങള്‍ നിര്‍ണയിക്കപ്പെട്ടത്‌. സര്‍വ്വ വിജ്ഞാന കോശ സമ്പ്രദായത്തിലുള്ള പഠനരീതി തന്നെ വിശേഷ വത്കരണത്തിന്‍റെ ഈ യുഗത്തില്‍ വിലങ്ങുതടിയായി. യുവഗവേഷകരെ സംബന്ധിച്ചിടത്തോളം ക്രിയാത്മക വിമര്‍ശനത്തിന്‍റെ അന്തഃസത്തയായ നിലവിലുള്ള പഠനവിഷയങ്ങളെ ചോദ്യം ചെയ്ത്‌ പുനഃപരിശോധിച്ച്‌ പുതിയ ആശയങ്ങള്‍ കണ്ടെത്തുന്ന രീതി മദ്‌റസകളില്‍ പ്രോത്സാഹിക്കപ്പെ ടുകയോ പൊറുപ്പിക്കപ്പെടുകയോ ചെയ്തില്ല. ആദ്യത്തെ മദ്‌റസ സ്ഥാപിക്കപ്പെട്ടപ്പോള്‍ ട്രാന്‍സ്‌ ഓക്സാനിയയിലെ ഒരു പണ്ഡിതന്‍ വേര്‍പെട്ടുപോയ ശാസ്ത്രത്തിന്‍റെ സ്മരണയ്‌ക്കായി ഒരു അനുസ്മരണചച്ചടങ്ങ്‌ നടത്തിയിരുന്നതായി ഒരു ചരിത്ര നിവേദനത്തില്‍ പറയുന്നു. അദ്ദേഹത്തിന്‍റെ കണക്കുകൂട്ടല്‍ തികച്ചും യാഥാര്‍ത്ഥ്യമാ യിരുന്നുവെന്ന്‌ പില്‍ക്കാലചരിത്രം തെളിവുനല്‍കുന്നു.

കല്‍ദൂണിയന്‍ കാലഘട്ടം മുതല്‍ക്കുള്ള ധൈഷണികമായ ഈ ഒറ്റപ്പെടലും മരവിപ്പും തുര്‍ക്കിയിലെ ഉസ്മാനിയാ ഇറാനിലെ സഫ്‌വി, ഇന്ത്യയിലെ മുഗള്‍ എന്നീ മഹത്തായ സാമ്രാ ജ്യങ്ങളുടെ കാലവും പിന്നിട്ടുകൊണ്ട്‌ ശൈഥില്യത്തിന്‍റെ ഒരു സമ്പൂര്‍ണ ചിത്രം രചിക്കുകയുണ്ടായി.

ഈ അധഃപതനം യാദൃച്ഛികമായിരുന്നില്ല. തുര്‍ക്കി സാമ്രാജ്യത്തിലെ ബ്രിട്ടീഷ്‌ കൌണ്‍സിലര്‍ ആയിരുന്ന വില്യം എട്ടോണ്‍ 1800-ല്‍ എഴുതി:

"നാവിക രംഗത്ത്‌ മുസ്‌ലിംകള്‍ക്ക്‌ കാന്തമുപയോഗിക്കുന്നതില്‍ ശാസ്ത്രീയ പരിജ്ഞാനമുണ്ടായിരുന്നില്ല. വികസനത്തിനും മനസ്സിന്‍റെ കഴിവുകള്‍ വര്‍ദ്ധിപ്പിക്കാനും ഏറ്റവും അനുപേ ക്ഷണീയമായ പര്യടന യാത്രകള്‍ മതത്തിന്‍റെ പേരിലുള്ള മിഥ്യാഭിമാനം കാരണം പൂര്‍ണ്ണമായും തടയപ്പെട്ടു... വിദേശികളുമായുള്ള ഇടപെടലുകളില്‍നിന്നു ബോധപൂര്‍വ്വം അവര്‍അകന്നുനിന്നു... "

ഈ നില ഇപ്പോഴും തുടരുന്നില്ലേ? ഇസ്‌ലാമിക രാജ്യങ്ങളില്‍ ശാസ്ത്രീയ ഗവേഷണങ്ങളും സ്വതന്ത്രാന്വേഷണങ്ങളും അനുവദിക്കുന്നുണ്ടോ?

ശാസ്ത്രവും വിശ്വാസവും യോജിപ്പോ വിയോജിപ്പോ?

ഈ ഭൂമുഖത്തെ എല്ലാ സംസ്കാര ങ്ങളിലും വെച്ച്‌ ശാസ്ത്രം ഇന്ന്‌ ഏറ്റവും ദുര്‍ബ്ബലമായിരിക്കുന്നത്‌ ഇസ്‌ലാമിക രാഷ്ട്ര സമുച്ഛയങ്ങളിലാണ്‌. ചില മുസ്‌ലിംകള്‍ വിശ്വസിക്കുന്നത്‌ സാങ്കേതികവിദ്യ (Technology) നിരുപദ്രവവും കുഴപ്പമില്ലാത്തതുമാണെന്നാണ്‌. സാങ്കേതികവിദ്യ എത്ര അധി കമായാലും ഇസ്‌ലാമിക ധാര്‍മ്മിക ജീവിതം പാലിക്കുന്നതില്‍ നിന്ന്‌ അത്‌ നമ്മെ തടയുന്നില്ലെന്നും എന്നാല്‍ സൈദ്ധാന്തിക ശാസ്ത്രമാകട്ടെ ചില മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നും നാം കരുതുന്നു. അതായത്‌ ആധുനിക സൈദ്ധാന്തിക ശാസ്ത്രം നമ്മെ യുക്തിവാദത്തിലേക്കും അവസാനം ഇസ്‌ലാംമതം ഉപേക്ഷിക്കുന്നതിലേക്കും നയിച്ചേക്കാം എന്നാണ്‌ നമ്മുടെ ഭീതി. അത്തരം ശാസ്ത്രീയ വിദ്യാഭ്യാസം നേടിയ നമ്മളിലുള്ള വ്യക്തികള്‍ നമ്മുടെ മതത്തിലെ ആത്മീയ സങ്കല്‍പ്പങ്ങളെ നിഷേധിക്കുന്നവരായിത്തീരും എന്നും മുസ്‌ലിംകള്‍ കരുതുന്നു. ഈ വസ്തുത നാം പരിശോധിക്കുമ്പോള്‍ വാസ്തവത്തില്‍ ഉന്നത നിലവാരത്തിലുള്ള സൈദ്ധാന്തിക ശാസ്ത്ര പഠനങ്ങളില്ലാതെ ഒരു സാങ്കേതി കശാസ്ത്രവും ഉന്നത നിലവാരത്തില്‍ വികസിക്കില്ല എന്നാണ്‌ മനസ്സിലാകുന്നത്‌. ശാസ്ത്രത്തോടുള്ള അത്തരം സമീപനം ഭൂതകാലത്തെ ശാസ്ത്രവും വിശ്വാസവുമായുള്ള സംഘട്ടനത്തിന്‍റെ പാരമ്പര്യമാണ്‌ എന്ന്‌ ഞാന്‍ സംശയിക്കുന്നു. 'യുക്തിവാദികളായ തത്ത്വശാസ്ത്ര ജ്ഞന്‍മാര്‍' (Rational Phylosophers) എന്ന്‌ പണ്ട്കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്‌ അയുക്തികതയിലും സിദ്ധാന്തവാശിയിലുമധിഷ്ഠിതമായ (Dogmatic) അരിസ്റ്റോട്ടിലിന്‍റെ പ്രകൃതി സങ്കല്‍പ്പങ്ങളുടെ പിന്തുടര്‍ച്ചക്കാരായിരുന്നു. അവരുടെ ദാര്‍ശനിക വൈകല്യങ്ങളെ വിശ്വാസവുമായി സമന്വയിപ്പിക്കാന്‍ ഇക്കൂട്ടര്‍ക്ക്‌ സാധ്യമായില്ല എന്നതാണ്‌ വാസ്തവം. അതുപോലെയാണ്‌ ഇന്നത്തെ ശാസ്ത്ര ദര്‍ശനങ്ങള്‍ എന്നാണ്‌ മുസ്‌ലിംകളായ നാം ഭയപ്പെടുന്നതെന്ന്‌ തോന്നുന്നു. ഇത്തരത്തില്‍ ശാസ്ത്രവും വിശ്വാസവുമായുള്ള സംഘട്ടനങ്ങള്‍ മുഴുവനും അതി ശക്തമായി പിടിച്ചു കുലുക്കിയത്‌ മധ്യകാലത്തെ ക്രിസ്തീയ ദാര്‍ശനികന്‍മാരെയായിരുന്നു. അവരെ അലട്ടിയിരുന്ന മുഖ്യമായ പ്രശ്നങ്ങള്‍ പ്രപഞ്ചോല്‍പത്തി ശാസ്ത്രത്തിന്‍റെയും (Cosmology) അതിഭൌതിക ശാസ്ത്രത്തിന്‍റെ (Metaphsics) യുമായിരുന്നു. ഭൂമി ചലിക്കാത്ത വസ്തുവാണോ? അതിനെ താങ്ങി നിര്‍ത്തുന്ന മറ്റെന്തെങ്കിലുമുണ്ടോ? കാര്യക്ഷമമായ കാരണം എന്ന നിലക്ക്‌ ആദി ചലനത്തെ ദൈവം നേരിട്ടാണോ ചലിപ്പിച്ചത്‌? ആകാശങ്ങളെല്ലാം ചലിക്കുന്നത്‌ ഒരു കര്‍ത്താവിനെ കൊണ്ടാണോ അതല്ല പല കര്‍ത്താക്കന്‍മാരെ കൊണ്ടാണോ? ഈ ബ്രഹ്മാണ്ഡകടാഹം പ്രവര്‍ത്തിക്കുന്നത്‌ ആരുടെയെങ്കിലും ബുദ്ധിവൈഭവത്താലാണോ? അല്ല പദാര്‍ത്ഥങ്ങളുടെ സ്വയം സിദ്ധമായ ചലനനിയമങ്ങള്‍ മൂലമോ? ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്ക്‌ ക്രിസ്തീയ ചിന്തകന്‍മാര്‍ ഉത്തരം തേടിയിരുന്നത്‌ അരിസ്റ്റോട്ടിലിന്‍റെ അശാസ്ത്രീയ നിഗമനങ്ങളില്‍ നിന്നാണ്‌. ഭൌതിക ശാസ്ത്രത്തിന്‍റെ പ്രശ്നങ്ങളായി മാത്രം ഇതെല്ലാം കാണുകയും ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ ഉത്തരം കാണുവാന്‍ ശ്രമിക്കുകയും ചെയ്തതിന്നാണ്‌ ഗലീലിയോയെ ക്രിസ്തീയലോകം പീഡിപ്പിച്ചത്‌. മൂന്നര നൂറ്റാണ്ടിന്‌ ശേഷമാണ്‌ ക്രിസ്ത്യാനികള്‍ക്ക്‌ ഇക്കാര്യത്തില് പാപബോധം ജനിച്ചത്‌.

1983 മെയ്‌ ഒമ്പതിന്‌ വത്തിക്കാനിലെ ഒരു പ്രത്യേക ചടങ്ങില്‍വെച്ച്‌ പോപ്പ്‌ ഇപ്രകാരം പ്രഖ്യാപിക്കുകയുണ്ടായി:

“ഗലീലിയോ സംഭവവും അതിന്‌ ശേഷമുണ്ടായ സംഭവങ്ങളും പക്വമായ ഒരു സമീപനം കൈക്കൊള്ളുവാന്‍ സഭയെ പഠിപ്പിച്ചിരിക്കുന്നു. സഭക്ക്‌ അതിന്‍റെ അനുഭവങ്ങളിലൂടെയും മനനങ്ങളിലൂടെയും മനുഷ്യന്‍റെ ഉദാത്തമായ ഒരു ഗുണവിശേഷമായ ഗവേഷണത്വരക്ക്‌ സ്വാതന്ത്യ്രം നല്‍കണമെന്നതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥം ബോദ്ധ്യമായിരിക്കുന്നു. ഗവേഷണത്തില്‍കൂടി മാത്രമെ സത്യം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. എന്തെന്നാല്‍, വിശ്വാസവും ശാസ്ത്രവും തമ്മില്‍ യഥാര്‍ത്ഥത്തില്‍ സംഘട്ടനമില്ലെന്ന്‌ സഭക്ക്‌ മനസ്സിലായി. എങ്കിലും ഉത്കൃഷ്ടവും എളിമത്വവുമാര്‍ന്ന നിരന്തര പഠനം നമുക്ക്‌ മനസ്സിലാക്കിത്തരുന്നത്‌ വിശ്വാസത്തിന്‍റെ മൂലതത്ത്വങ്ങളെ ഒരു പ്രത്യേക കാലഘട്ടത്തിലെ ശാസ്ത്രീയ വ്യവസ്ഥിയില്‍ നിന്നും വേര്‍പെടുത്തുമെന്നാണ്‌. പ്രത്യേകിച്ച്‌ സാംസ്കാരികോന്‍മുഖമായ ബൈബിള്‍ പാരായണത്തില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത്‌ ധാര്‍മികബദ്ധമായ ഒരു പ്രപഞ്ചോല്‍പത്തി ശാസ്ത്രവുമായിട്ടാണ്‌ (Obligatory Cosmology) അത്‌ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത്‌ എന്നാണ്‌.’’

ശാസ്ത്രവുമായുള്ള സഭയുടെ സമീപനങ്ങളില്‍ പക്വത കൈവന്നതിനെസംബന്ധിച്ചും പോപ്പ്‌ പറയുകയുണ്ടായി. വിലോമ പ്രതിഭാസത്തെ (Converse Phenomena) യാണ് ഗലീലിയോയുടെ കാലം മുതല്‍ ശാസ്ത്രീയ മേഖലകള്‍ക്കപ്പുറ ത്തുള്ള സമസ്യകള്‍ക്ക്‌ ഉത്തരം കാണാന്‍ ശാസ്ത്രജ്ഞന്‍മാര്‍ ആശ്രയിച്ചുപോരുന്നത്‌. ഈ ശാസ്ത്രീയ സിദ്ധാന്തത്തിന്‍റെ പരിമിതികളെ അറിഞ്ഞുകൊണ്ടു തന്നെയാണ്‌ അത്‌ അംഗീകരിച്ചിട്ടുള്ളത്‌. സമകാലീന ശാസ്ത്രത്തിന്‍റെയോ, ഭാവിയില്‍ വരാനിരിക്കുന്ന ശാസ്ത്രത്തിന്‍റെയോ പരിധിയില്‍പോലും പെടാത്ത പല പ്രശ്നങ്ങളുമുണ്ടെന്ന്‌ ശാസ്ത്രത്തിന്നറിയാം. ശാസ്ത്രം അതിന്‍റെ വിജയം കൈവരി ച്ചത്‌ അതിന്‍റെ അന്വേഷണ രീതി ഒരു പ്രത്യേക തലത്തില്‍ മാത്രം സ്വയം പരിമിതപ്പെടുത്തിക്കൊണ്ടാണ്‌.

ശാസ്ത്രത്തിന്‍റെ ചില പ്രശ്നങ്ങളെ സംബന്ധിച്ച്‌ നമുക്ക്‌ ഊഹിച്ച്‌ നിഗമനത്തിലെത്തിച്ചേരാന്‍ കഴിഞ്ഞേക്കും. പക്ഷേ, അവ അനുഭവജ്ഞാനപരമായി (Empirical)) നമുക്ക്‌ മൂല്യനിര്‍ണയംചെയ്യാന്‍ സാധ്യമല്ല. ഈ അനുഭവ ജ്ഞാനപരമായ പരിശോധന (Empirical Verification) യാണ്‌ ശാസ്ത്രത്തിന്‍റെ അന്തഃസത്ത. നാം വിനയാന്വിതനായിക്കൊണ്ട്‌ ഇബ്നു റുശ്ദിനെ ഓര്‍ക്കുകയാണ്‌. വൈദ്യശാസ്ത്ര രംഗത്തെ മഹാനായൊരു മൌലിക പ്രതിഭയായിരുന്നു ഇബ്നു റുശ്ദ്‌. പനിയെ സംബന്ധിച്ചും കണ്ണിന്‍റെ കൃഷ്ണമണിയെ സംബന്ധിച്ചും അദ്ദേഹത്തിന്‍റെ പഠനങ്ങള്‍അ നശ്വരങ്ങളാണ്‌. പക്ഷേ, ഇതില്‍നിന്നു വ്യത്യസ്തമായ ഒരു ശാസ്ത്രീയ ദര്‍ശനമായിരുന്നു അദ്ദേഹത്തിന്‍റെ പ്രപഞ്ച സങ്കല്‍പ്പത്തെ രൂപപ്പെടുത്തിയത്‌. അവിടെ അദ്ദേഹം സ്വീകരിച്ചത്‌ അരിസ്റ്റോറ്റലിന്‍റെ ഊഹങ്ങളെയാണ്‌. ഭാവിയിലെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ തെറ്റാണെന്ന്‌ തെളിയിക്കുന്ന ഊഹങ്ങളാണ്‌ ഇവയെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞില്ല . ആധുനിക ശാസ്ത്രജ്ഞന്‌ എവിടെ എപ്പോള്‍ ഊഹങ്ങളിലും നിഗമനങ്ങളിലും എത്തിച്ചേരണമെന്നറിയാം. ചിന്തകള്‍ തെറ്റു പറ്റാത്തതാണെന്നോ അവസാന വാക്കാണെന്നാ ഉള്ള അകവാശവാദം അയാള്‍ ഉന്നയിക്കുന്നില്ല. അംഗീകരിച്ച്‌ വ്യവസ്ഥാപിതമായിക്കഴിഞ്ഞ ചില ശാസ്ത്രീയ വസ്തുതകള്‍പോലും മാറ്റി നിര്‍ത്തി നാം പുതിയ വസ്തുതകള്‍ കണ്ടെത്തുകയും സ്വീകരിക്കുകയും ചെയ്യുന്നു. അതാകട്ടെ പഴയ കണ്ടുപിടിത്തങ്ങള്‍ തെറ്റാണെന്ന്‌ സ്ഥാപി ക്കാതെ തന്നെ അതിനെ അംഗീകരിച്ചുകൊണ്ട്‌ സാമാന്യ വത്കരണത്തിലേക്ക്‌ നമ്മെ നയിക്കുന്നു. ഈ പുതിയ കണ്ടുപിടിത്തങ്ങള്‍മൂലം നമ്മുടെ പ്രപഞ്ച സങ്കല്‍പ്പങ്ങളിലും വീക്ഷണങ്ങളിലും യഥാക്രമം വിപ്ളവകരമായ മാറ്റങ്ങളും ആവശ്യമായി വരുന്നു. ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഭൌതിക ശാസ്ത്രത്തില്‍ രണ്ടുതവണ ഇത്തരം വിപ്ളവങ്ങള്‍ ആര്‍ത്തിക്കുകയുണ്ടായി. ഒന്നാമതായി കാലത്തിന്‍റെയും സ്ഥല ത്തിന്‍റെയും ആപേക്ഷികത സംബന്ധിച്ച കണ്ടുപിടിത്തമായിരുന്നു. രണ്ടാമത്തേത്‌ ക്വാണ്ടം സിദ്ധാന്തവുമായിരുന്നു. അത്തരം കണ്ടുപിടിത്തങ്ങള്‍ വീണ്ടും സംഭവിക്കാം. സമ്പൂര്‍ണ്ണവും സമഗ്രവുമാണെന്ന്‌ വിശ്വസിച്ച്‌ നാം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന ശാസ്ത്രീയ സങ്കല്‍പങ്ങള്‍ അപര്യാപ്തങ്ങളാണെന്ന്‌ തെളിയിച്ചുകൊണ്ട്‌ കൂടുതല്‍ സമഗ്രവും കൂടുതല്‍ വിശ്വസനീയവുമായ പുതിയ കണ്ടുപിടിത്തങ്ങളും കണ്ടെത്തലുകളും വീണ്ടുംസംഭവിക്കാം.

ഇന്നലകളുടെ തത്ത്വശാസ്ത്ര യുദ്ധങ്ങള്‍ ഇന്ന്‌ നാം തുടരേണ്ടതില്ല എന്ന്‌ ഞാന്‍ ഊന്നിപ്പറയാന്‍ ആഗ്രഹിക്കുന്നു. എന്‍റെ വിശ്വാസവും എന്‍റെ ശാസ്ത്രവും തമ്മില്‍ യാതൊരു അസ്വാരസ്യങ്ങളും കാണാന്‍ എനിക്ക്‌ സാധിക്കുന്നില്ല. കാരണം ഭൌതിക ശാസ്ത്രങ്ങള്‍ മൌനം പാലിക്കുന്ന ഇസ്‌ലാമിന്‍റെ കാലാതീതമായ ആത്മീയ സന്ദേശത്താലാണ്‌ എന്നില്‍ മതവിശ്വാസം ജനിക്കുന്നത്‌. ഖുര്‍ആന്‍റെ പ്രാരംഭാദ്ധ്യായത്തിന്‌ ശേഷം അത്‌ പ്രഖ്യാപിക്കുന്നു:

"ഇത്‌ പരിപൂര്‍ണ്ണമായ ഗ്രന്ഥമാകുന്നു. ഇതില്‍ യാതൊരു സംശയവുമില്ല. ഭയഭക്തി അവലംബിക്കുകയും അദൃശ്യ ങ്ങളില്‍ വിശ്വസിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഇത്‌ മാര്‍ഗ്ഗദര്‍ശകമാകുന്നു.”

ഞാന്‍ ഉപസംഹരിക്കട്ടെ. ഖുര്‍ആനും തിരുനബി(സ)യും മുന്നോട്ടുവെച്ച മത സ്വാതന്ത്യ്രത്തിന്‍റെയും ഉദാരതയുടെയും പാരമ്പര്യം തീര്‍ച്ചയായും ഇസ്‌ലാമില്‍ ശാസ്ത്രത്തെ പുഷ്ക്കലമാക്കുക തന്നെ ചെയ്യും. ശാസ്ത്രവും മതവും അത്രമാത്രം ഇസ്‌ലാമില്‍ പരസ്പരം ബന്ധപ്പെട്ടതാണ്‌.